Lead NewsNEWS

കാന്‍സര്‍ മരുന്നുകള്‍ക്ക് പ്രത്യേക പാര്‍ക്ക്

സംസ്ഥാന ബജറ്റില്‍ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിന് ധനസഹായങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയില്‍ നിന്ന് 150 കോടിയുടെ ധനസഹായത്തോടു കൂടി കെ.എസ്.ഡി.പിയുടെ മാനേജ്‌മെന്റില്‍ കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക് 2021-22ല്‍ യാഥാര്‍ഥ്യമാകുമെന്നും ഇക്കൊല്ലം തറക്കല്ലിടുമെന്നും അദ്ദേഹം പറഞ്ഞു.

അവയവമാറ്റ ശസ്ത്രക്രിയ രോഗികള്‍ക്ക് അനിവാര്യമായതും 250 രൂപ കമ്പോള വില വരുന്നതുമായ ആറിനം മരുന്നുകള്‍ മുഖ്യമന്ത്രിയുടെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
15 പുതിയ ഫോര്‍മുല മരുന്നുകള്‍ പുതുതായി 2021-22ല്‍ കമ്പോളത്തിലിറങ്ങുമെന്നും ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കേഷനോടെ ഏഷ്യന്‍- ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെ.എസ്.ഡി.പിയുടെ ഉത്പാദനം 2020-21 ല്‍ 150 കോടിയാണെന്നും മന്ത്രി പറഞ്ഞു. നോണ്‍ ബീറ്റ ലാക്ടം ഇന്‍ജക്ടബിള്‍ യൂണിറ്റ് ഈ വര്‍ഷം ഉദ്ഘാടനം ചെയ്യുന്നതോടെ ഉത്പാദന ശേഷി 250 കോടി രൂപയായി മാറുമെന്നും നിലവിലുള്ള പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കുന്നതിന് 15 കോടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

Back to top button
error: