NEWS

മലപ്പുറം എടപ്പാളിൽ യുവാവിനെ കൊന്നുതള്ളിയത് സുഹൃത്തുക്കൾ

മലപ്പുറം എടപ്പാളിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് സുഹൃത്തുക്കൾ തന്നെ. കൊലപാതകവുമായി ബന്ധപ്പെട്ട് വട്ടക്കുളം സ്വദേശികളായ എബിൻ,സുഭാഷ് എന്നിവരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ കാളച്ചാൽ സ്വദേശി ഇർഷാദിനെ ജൂൺ 11 മുതൽ കാണാതായിരുന്നു.

പഞ്ചലോഹവിഗ്രഹം നൽകാമെന്ന് പറഞ്ഞ് പ്രതികൾ അഞ്ച് ലക്ഷം രൂപ ഇർഷാദിൽ നിന്ന് വാങ്ങിയെന്നാണ് സൂചന. ഇത് തിരികെ ചോദിച്ചതിന് പിന്നാലെയാണ് ഇർഷാദിനെ ഇവർ കൊലപ്പെടുത്തിയത്. മൃതദേഹം പ്രദേശത്തെ ഒരു കിണറ്റിൽ തള്ളി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

പൊലീസുകാർ അന്വേഷിച്ചുവരികയാണ്. ശനിയാഴ്ച കൂടുതൽ പരിശോധന നടക്കും.

Back to top button
error: