Lead NewsNEWS

16കാരിയെ 200ലേറെ പേര്‍ക്ക് പീഡിപ്പിക്കാന്‍ നല്‍കി; വന്‍ സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍

തിനാറുകാരിയെ 200ലേറെ പേര്‍ക്ക് പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത വന്‍ സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍. തമിഴ്‌നാട് മധുരയിലാണ് സ്ത്രീകളുടെ നേതൃത്വത്തിലുളള വന്‍ സെക്‌സ് റാക്കറ്റ് സംഘത്തെ പോലീസ് പിടികൂടിയത്. അന്നലക്ഷ്മി, സുമതി, അനാര്‍ക്കലി, തങ്കം, ചന്ദ്രകല, ശരവണപ്രഭു എന്നിവരാണു പിടിയിലായത്. അഞ്ച് സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലുളളത്.

അച്ഛന്‍ മരിച്ച മധുരയില്‍ നിന്നുളള പതിനാറുകാരിയായ പെണ്‍കുട്ടിയെയാണ് അച്ഛന്റെ സഹോദരി ഈ കൊടും ക്രൂരതയ്ക്ക് വിധേയയാക്കിയത്. 12 വയസ്സുമുതല്‍ ഇവര്‍ പെണ്‍കുട്ടിയെ 200ലധികം പേര്‍ക്ക് കൈമാറിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മനുഷ്യക്കടത്ത് അന്വേഷിക്കുന്ന സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഒരുമാസത്തിലേറെ നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്.

നാല് വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചു, അമ്മയ്ക്ക് മാനസിക ദൗര്‍ബല്യമുളളതിനാല്‍ പെണ്‍കുട്ടിയുടെ സംരക്ഷണം അച്ഛന്റെ സഹോദരി അന്നലക്ഷ്മി ഏറ്റെടുക്കുകയായിരുന്നു. പിന്നീട് 12 വയസ്സുമുതല്‍ ഇവര്‍ കുട്ടിയെ പലര്‍ക്കും എത്തിച്ച് തുടങ്ങുകയായിരുന്നു. പണം മോഹിച്ച് ലൈംഗീക തൊഴിലാളികളുമായി ബന്ധപ്പെട്ട് ലോറിത്താവളങ്ങളില്‍ മറ്റും എത്തിച്ചായിരുന്നു ഇടപാടുകള്‍. പിന്നീട് പല സുഹൃത്തുക്കളായ ലൈംഗീകത്തൊഴിലാളികളിലേക്കും പെണ്‍കുട്ടി കൈമാറി വന്നു. ആംബുലന്‍സിലാണ് പെണ്‍കുട്ടിയെ ഇടപാടുകാര്‍ക്കായി എത്തിച്ചിരുന്നത്.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു. സംഘത്തിലെ പ്രധാനി ഓട്ടോ ഡ്രൈവറെക്കൂടി കണ്ടെത്താനുണ്ടെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത മുഴുവന്‍ ആളുകളേയും പിടികൂടാനുളള ശ്രമത്തിലാണ് പോലീസ്.

Back to top button
error: