Lead NewsNEWS

“ചേച്ചി കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു, അരുൺ കൂടെയുള്ളത് കുറച്ച് ആശ്വാസം ആകുന്നുണ്ടായിരുന്നു എന്നായിരുന്നു ശാഖയുടെ മറുപടി”

ശാഖയുടെ മരണത്തെക്കുറിച്ച് ഉറ്റസുഹൃത്ത് പ്രീത പറയുന്നത് ഇങ്ങനെയാണ്. പാമ്പിനാൽ കൊത്തപ്പെട്ട് ഉത്തര കൊല്ലപ്പെട്ട സംഭവം താൻ ശാഖയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ചേച്ചി കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് താൻ വിശ്വസിച്ചിരുന്നു പലതവണ താൻ ഇക്കാര്യം ശാഖയോടെ പറഞ്ഞിരുന്നു.

അരുണിന് ലക്ഷ്യം പണം മാത്രമാണെന്ന് വ്യക്തമായിരുന്നു. എന്നാൽ ഇക്കാര്യം പറയുമ്പോഴൊക്കെ അരുൺ കൂടെയുള്ളത് കുറച്ച് ആശ്വാസമാകുന്നുണ്ടെന്നായിരുന്നു ശാഖ മറുപടി പറഞ്ഞത്. 50 ലക്ഷം രൂപയും 100 പവനും വേണമെന്നായിരുന്നു അരുണിന്റെ ആവശ്യം.

വിവാഹത്തിനു മുൻപും ശേഷവും പലതവണ അരുണിന് ശാഖ പണം നൽകിയിട്ടുണ്ട്. കല്യാണ ദിവസം തന്നെ അരുൺ വളരെ വൈകിയാണ് പള്ളിയിൽ എത്തിയത്. ബന്ധുക്കൾ ആരും ഒപ്പം ഉണ്ടായിരുന്നില്ല. വിവാഹവേളയിൽ ഫോട്ടോ എടുക്കുന്നത് പോലും അരുൺ എതിർത്തിരുന്നു.

വിവാഹത്തിനുശേഷം എന്നും വഴക്കായിരുന്നു. റിസെപ്ഷനിൽഫോട്ടോ എടുക്കാൻ വന്നിരുന്നില്ല. മാത്രമല്ല തന്നോടൊപ്പമുള്ള ഫോട്ടോ ആരെയെങ്കിലും കാണിക്കുന്നതും അരുൺ എതിർത്തിരുന്നു.

അരുണിനു ധാരാളം പണം ശാഖ നൽകിയിരുന്നു. കാർ പോലും വാങ്ങിയത് അരുണിന്റെ പേരിലാണ്. വസ്തു വിറ്റ് പണം നൽകാനും അരുൺ നിർബന്ധിച്ചിരുന്നു. ശാഖയുമായുള്ള വാട്സ്ആപ്പ് ചാറ്റ് പ്രീത് പോലീസിന് നൽകി.

Back to top button
error: