NEWS

മൂന്നുമാസം മാത്രമേ താലി ഉണ്ടാകൂ എന്ന് ഭീഷണിപ്പെടുത്തി, ദുരഭിമാനക്കൊലയുടെ ചുരുളഴിയുമ്പോൾ

പാലക്കാട് തേങ്കുറിശ്ശിയിൽ അനീഷിന്റെ കൊലപാതകം ദുരഭിമാനക്കൊല എന്ന് ബന്ധുക്കൾ. കസ്റ്റഡിയിലായ അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാർ,അമ്മാവൻ സുരേഷ് എന്നിവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.

അനീഷിന്റെ ഭാര്യാപിതാവ് നേരത്തെ മുതൽ ഭീഷണി മുഴക്കിയിരുന്നുവെന്ന് അനീഷിന്റെ സഹോദരൻ അരുൺ മാധ്യമങ്ങളോട് പറഞ്ഞു. മൂന്നുമാസത്തിനുള്ളിൽ എല്ലാം അവസാനിപ്പിക്കുമെന്ന് ഭീഷണി ഉണ്ടായിരുന്നു. മൂന്ന് മാസം മാത്രമേ മഞ്ഞച്ചരടിന് സാധുത ഉണ്ടാകുമെന്ന് പിതാവ് പ്രഭുകുമാർ ഹരിതയെ ഭീഷണിപ്പെടുത്തിയിരുന്നതായും അരുൺ പറയുന്നു.

മൂന്നുമാസം മുമ്പാണ് അനീഷും ഹരിതയും വിവാഹം ചെയ്തത്. ജാതിവ്യത്യാസം ആയിരുന്നു ഹരിതയുടെ ബന്ധുക്കളുടെ പ്രശ്നം. അനീഷും സഹോദരനും കൂടി ബൈക്കിൽ പോകുമ്പോൾ വെള്ളിയാഴ്ച ആറരയോടെയാണ് കൊലപാതകം നടന്നത്. പ്രഭുകുമാറും സുരേഷും ചേർന്നാണ് അനീഷിനെ ആക്രമിച്ചത്.

കഴുത്തിലും കാലിലും അനീഷിന് വെട്ടേറ്റു. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Back to top button
error: