NEWS

ശിവശങ്കർ വാട്സ്ആപ്പ് ചാറ്റ് പങ്കിട്ട പുതിയ സ്ത്രീയെ തേടി മാധ്യമങ്ങൾ

നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഒരു പുതിയ കഥാപാത്രത്തിന്റെ പേരുകൂടി അവതരിപ്പിച്ച ഇഡി. ശ്രീമതി റസിയുണ്ണി എന്നാണ് പേര്. എം ശിവശങ്കറിനെ പ്രതിചേർത്ത് സമർപ്പിച്ച പുതിയ കുറ്റപത്രത്തിലാണ് ഈ പേര് വരുന്നത്.

പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സുമായി ബന്ധപ്പെട്ടും സ്വർണക്കടത്തുമായി ബന്ധപ്പെട്ടും പുറത്തുവരുന്ന വാർത്തകളെ കുറിച്ച് ശിവശങ്കർ ദിനംപ്രതി റസിയുണ്ണിയുമായി ആശയവിനിമയം നടത്തിയിരുന്നു എന്നാണ് കുറ്റപത്രത്തിൽ ഉള്ളത്. എന്നാൽ ആരാണ് റസിയുണ്ണി എന്ന് വ്യക്തമാക്കിയിട്ടില്ല.

ഇതുവരെ മൊഴി രേഖപ്പെടുത്തിയവരുടെയോ ചോദ്യംചെയ്ത ആളുകളുടെയോ പട്ടികയിൽ റസിയുണ്ണിയുടെ പേരില്ല. ശ്രീമതി എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. സരിത, സ്വപ്ന എന്നിവരെ ക്കുറിച്ച് റസിയുണ്ണിയുമായി ശിവശങ്കർ ദീർഘമായി ചാറ്റ് നടത്തുന്നുണ്ട്.

ലൈഫ് മിഷൻ ഇടപാടിലെ കോഴ ലഭിച്ചശേഷം യൂണിടാക് ബിൽഡേഴ്സിനെ ശിവശങ്കർ നിരവധിപേർക്ക് ശുപാർശ ചെയ്ത വിവരങ്ങൾ ഇ ഡിക്ക് ലഭിച്ചു. ഇക്കാര്യങ്ങൾ ചോദ്യംചെയ്യലിൽ ചോദിച്ചപ്പോൾ മൗനമായിരുന്നു മറുപടി എന്നും കുറ്റപത്രത്തിൽ പറയുന്നു.

Back to top button
error: