NEWS

സ്വപ്നയുടെ ശബ്ദരേഖ ചോർന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ഐ ജി വിജയ് സാഖറെ

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ ചോർന്ന കാര്യത്തിൽ പോലീസ് ആഭ്യന്തര അന്വേഷണം നടത്തിയെന്നും ശബ്ദരേഖ ചോർത്തിയതായി കണ്ടെത്തിയിട്ടില്ലെന്നും ഐ.ജി വിജയ് സാഖറെ. കൂടുതൽ കാര്യങ്ങൾ കണ്ടെത്തേണ്ടത് കേന്ദ്ര ഏജൻസികളാണെന്നും വിജയ സാഖറെ പറഞ്ഞു.

കഴിഞ്ഞ ദിവസ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ശബ്ദരേഖയുമായി ബന്ധപ്പെട്ട സ്വപ്‌നയുടെ മൊഴി പുറത്തുവന്നത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമെന്ന ശബ്ദസന്ദേശം തന്റേതു തന്നെയാണെന്നായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. മാത്രമല്ല സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും ഓഗസ്റ്റ് ആറിന് എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലായിരിക്കെയാണ് ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. സ്വര്‍ണക്കടത്തു കേസ് അന്വേഷണം രാഷ്ട്രീയ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കാനുള്ള ശ്രമമാണ് നടന്നതെന്നുമായിരുന്നു അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയത്.

ഫോണില്‍ പറയേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി ധരിപ്പിച്ചിരുന്നു. സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സംഭാഷണം റിക്കോര്‍ഡ് ചെയ്തു. ഇതിലൊരു ഭാഗമാണു ചോര്‍ന്നതെന്നും സ്വപ്ന അറിയിച്ചു. നവംബര്‍ 18ന് ഒരു ഓണ്‍ലൈന്‍ മാധ്യമമാണ്ശബ്ദരേഖ പുറത്തുവിട്ടത് എന്നും സ്വപ്‌ന പറഞ്ഞു.

Back to top button
error: