NEWS

35 പ്രാവുകളെ കഴുത്തറുത്ത് കൊന്നു; മലപ്പുറത്ത് കൊടുംക്രൂരത

മലപ്പുറം: വീട്ടില്‍ വളര്‍ത്തിയിരുന്ന 35 പ്രാവുകളെ തലയറുത്ത് കൊന്ന് കൊടും ക്രൂരത. മലപ്പുറം താനൂര്‍ അഞ്ചുടിയിലാണ് സംഭവം. സംഭവത്തില്‍ അഞ്ചുടി സ്വദേശികളായ ബിലാല്‍, തുഫൈല്‍ എന്നിവരാണ് വീട്ടില്‍ വളര്‍ത്തുന്ന മുപ്പത്തിയഞ്ച് പ്രാവുകളെ കൊന്നൊടുക്കിയത്. പ്രതികള്‍ ഒളിവിലാണ്. ഇവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി താനൂര്‍ പൊലീസ് അറിയിച്ചു.

ബുധനാഴ്ച രാത്രി 10ന് ശേഷമാണ് സംഭവം. ബിലാലും തുഫൈലും ചേര്‍ന്ന് രണ്ട് വര്‍ഷമായി പ്രാവിനെ വളര്‍ത്തുന്നവരാണ്. തുഫൈലും കുടുംബവും ബന്ധുവീട്ടിലെ വിവാഹ ചടങ്ങിനു പോയ തക്കം നോക്കി പ്രതികള്‍ പ്രാവുകളെ കൊല്ലുകയായിരുന്നു.

പ്രാവുകളുടെ കഴുത്ത് ഒടിച്ചും അറുത്തുമായിരുന്നു ക്രൂരത. വ്യാഴാഴ്ച രാവിലെ തീറ്റ കൊടുക്കാനായി കൂടിന് അടുത്തെത്തിയപ്പോഴാണ് പ്രാവുകള്‍ ചത്തനിലയില്‍ കണ്ടത്.

മല്‍സരങ്ങളിലടക്കം വിജയികളായ അപൂര്‍വയിനം പ്രാവുകളാണ് നഷ്ടമായത്. പരാതിയില്‍ താനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, അഞ്ചുടി സ്വദേശികളായ രണ്ട് യുവാക്കള്‍ ഇവരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പ്രാവുകളെ അപഹരിക്കുമെന്നു പറഞ്ഞതായും ഇവര്‍ താനൂര്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

Back to top button
error: