NEWS

സി എം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്,രവീന്ദ്രൻ മൂന്നാമതും ആശുപത്രിയിൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകി. ഇതൊരു പിന്നാലെ സി എം രവീന്ദ്രൻ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ആയി. ഇത് മൂന്നാം വട്ടമാണ് ചോദ്യംചെയ്യലിന് തൊട്ടുമുൻപ് രവീന്ദ്രൻ ആശുപത്രിയിൽ ചികിത്സ തേടുന്നത്. കോവിഡിനു ശേഷം ഉള്ള ആരോഗ്യ പ്രശ്നങ്ങൾ നിമിത്തമാണ് ചികിത്സ എന്നാണ് വിശദീകരണം.

രണ്ടാംതവണയും രവീന്ദ്രൻ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിനു പറഞ്ഞ കാരണം കോവിഡനന്തര ചികിത്സ എന്നായിരുന്നു.ടെലിഫോൺ ലൈഫ് മിഷൻ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ടാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.

ശിവശങ്കറിനും ടീമിനും സ്വർണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നുവെന്ന് കോടതി പറഞ്ഞിരുന്നു. ആ ടീം പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ ആണെന്ന് ഇ ഡി കോടതിയെ ബോധിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി എം രവീന്ദ്രനെ ചോദ്യംചെയ്യുന്നത് നിർണായകമാകുന്നത്.

Back to top button
error: