NEWS

സിബിൽ അപ്ഡേറ്റ് ചെയ്തതിനാൽ കെഎഫ്സിയുടെ തിരിച്ചടവിൽ വർധന

ണം തിരിച്ചടക്കാത്തവരുടെ വിവരങ്ങൾ സിബിലിൽ കയറ്റാൻ തുടങ്ങിയതോടെ സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോര്പറേഷന്റെ വായ്പ തിരിച്ചടവിൽ വർധന.

ഏകദേശം 18,500 പേരുടെ വിവരങ്ങൾ സിബിലിൽ ഇതുവരെ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു.
ഇനി ഏകദേശം ആയിരം പേരുടെ വിവരങ്ങൾ കുടി അപ്‌ലോഡ് ചെയ്യാനുണ്ട്.

സിബിൽ അപ്ഡേറ്റ് ചെയ്യാനായി കെവൈസി ഒന്നും തന്നെ ലഭ്യമല്ലാത്ത പഴയ കേസുകളാണ് ഇനി ബാക്കി ഉള്ളത് . അതായത് അവരുടെ പാൻ കാർഡ്, ആധാർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടേഴ്സ് ഐഡി ഒന്നും തന്നെ ഫയലിൽ ലഭ്യമല്ലാത്ത കേസുകളാണവ. ഇത്തരം കേസുകളിൽ വിവരങ്ങൾ ശേഖരിക്കുന്നതിനു കസ്റ്റമർ വെരിഫിക്കേഷൻ ഏജന്റ് കളെ ഏൽപ്പിച്ചിട്ടുണ്ട്.

വായ്പ എടുത്തിട്ട് തിരിച്ചടക്കാതിരിക്കുക, വായ്പകൾ പുനർക്രമീകരിക്കുക, ഒറ്റത്തവണ വഴി തീർപ്പാക്കുക, എഴുതിത്തള്ളുക, തുടങ്ങിയ സാഹചര്യങ്ങളിലാണ് സിബിൽ സ്കോർ മോശമാകുന്നത്. സിബിൽ മോശമായാൽ ഒരു ബാങ്കിൽ നിന്നും വായ്പകൾ കിട്ടില്ല.

മുമ്പ് ഒറ്റത്തവണ തീർപ്പാക്കലിലൂടെ വായ്പാ തിരിച്ചടച്ചവരും അവരുടെ സിവിൽ സ്കോർ മോശമാകുന്നതിനാൽ ഇപ്പോൾ പണം തിരിച്ചടയ്ക്കാൻ തയ്യാറായി വന്നിട്ടുണ്ടെന്നു കെഫ്‌സി സിഎംഡി ടോമിൻ ജെ തച്ചങ്കരി അറിയിച്ചു.

സിബിൽ പരാതികൾ പരിശോദിക്കുന്നതിന് പ്രത്യേകം സംവിധാനവും കെഫ്‌സി ആരംഭിച്ചിട്ടുണ്ട്.

കെഫ്‌സിയുടെ ഈ വർഷത്തെ വായ്പതിരിച്ചടവ് ഇതുവരെ 1241 കോടി രൂപ യായി. കഴിഞ്ഞ വർഷം ഈ കാലയളവിൽ 710 കോടിയായിരുന്നു. ഈ വർഷം ഇതുവരെ 2262 കോടി രൂപ വായ്പയായി അനുവദിച്ചു. കഴിഞ്ഞ വർഷം ഈ കാലയളവിൽ 395 കോടിയായിരുന്നു.

വായ്പവിതരണത്തിലും വൻ വർധന ഉണ്ടാക്കാൻ കഴിഞ്ഞെന്നും സിഎംഡി അറിയിച്ചു.
ഈ വർഷം ഇതുവരെ 2389 കോടി രൂപ വായ്പയായി വിതരണം ചെയ്തു . കഴിഞ്ഞ വർഷം ഈ കാലയളവിൽ 521 കോടിയായിരുന്നു.

ഒരു ലക്ഷം വരെ ഈ ട് ഇല്ലാതെ വായ്പ നൽകുന്ന സംരംഭക പദ്ധതിയിൽ, ഇതു വരെ 8000 അപേക്ഷകൾ കിട്ടിയിട്ടുണ്ട്. ഇതിന്റെ പരിശോധനകൾ നടന്നു വരുക യാണ്. ഇലക്ട്രിക് വാഹനങ്ങളുടെ വായ്പകൾക്കും വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നു കെഫ്‌സി അറിയിച്ചു.

Back to top button
error: