NEWS

കന്യകയാണെന്ന് സ്ഥാപിക്കാൻ ഹൈമനോപ്ലാസ്റ്റിക് സർജറി ചെയ്തതിന് തെളിവ് ഉണ്ടെങ്കിലും അത് അഭയ കേസുമായി ബന്ധിപ്പിക്കരുതെന്ന് സിസ്റ്റർ സെഫി

തിരുവനന്തപുരം:സിസ്റ്റർ അഭയ കേസിൽ കന്യകയാണെന്ന് സ്ഥപിക്കാൻ വേണ്ടി ഹൈമനോപ്ലാസ്റ്റിക് സർജറി ചെയ്തതിന് കോടതിക്ക് മുൻപിൽ നൂറു ശതമാനം തെളിവ് ഉണ്ടെങ്കിൽ പോലും അതിനെ ഈ കേസുമായി ബന്ധിപ്പിക്കരുതെന്ന് മൂന്നാം പ്രതി സിസ്റ്റർ സെഫി. അത് തൻ്റെ മൗലികാവകാശത്തിലേക്കുള്ള കടന്ന് കയറ്റമാണെന്നും സിസ്റ്റർ സെഫി സിബിഐ കോടതിയിൽ അന്തിമ വാദം നടത്തി.

കഴിഞ്ഞ അഞ്ച് ദിവസമായി കോടതിയിൽ മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ നടത്തിയ വാദം ഇന്ന് അവസാനിച്ചു.വെള്ളിയാഴ്ച ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന്റെ വാദം തുടങ്ങും.   

Back to top button
error: