NEWS

ഫോണും സിമ്മും നഷ്ടമായെന്ന് ഗണേഷിന്റെ സെക്രട്ടറി, നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിച്ച സംഭവത്തിൽ വഴിമുട്ടി അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം വഴിമുട്ടി. അറസ്റ്റിലായ കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറി പ്രദീപ്‌ കൊട്ടാത്തല അന്വേഷണവുമായി സഹകരിക്കാത്തതാണ് പ്രശ്നം. നാല് ദിവസം പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നിട്ടും പ്രദീപ്‌ അന്വേഷണവുമായി കാര്യമായി സഹകരിച്ചില്ല.

സാക്ഷിയെ വിളിച്ച ഫോണും സിമ്മും നഷ്ടമായി എന്നാണ് പ്രദീപ്‌ പോലീസിനോട് പറഞ്ഞത്. കാസർഗോഡ് വന്നത് ആരാധനാലയത്തിലേയ്ക്ക് ആണെന്നും ജ്വല്ലറിയിൽ കയറിയത് വാച്ച് വാങ്ങാൻ ആണെന്നും പ്രദീപ്‌ മൊഴി നൽകി.

കൊല്ലത്തും തിരുനെൽവേലിയിലും പോയി തെളിവെടുപ്പ് നടത്താൻ ആയിരുന്നു ബേക്കൽ പോലീസിന്റെ പദ്ധതി. എന്നാൽ പ്രദീപിന്റെ നിസ്സഹകരണം മൂലം ഇതൊന്നും നടന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച ആണ് കാസർഗോഡ് എസ്പി നിയമിച്ച പ്രത്യേക അന്വേഷണ സംഘം പ്രദീപിനെ ഗണേഷ് കുമാറിന്റെ വീട്ടിൽ നിന്ന് പിടികൂടിയത്.

Back to top button
error: