NEWS

ഇൻഫോപാർക്കിലെ ജീവനക്കാരിയുടെ മരണത്തിൽ ദുരൂഹത ,മൃതദേഹം കിടന്നത് കട്ടിലിൽ ,ദേഹത്തും മുറിയിലും വെള്ളം

ഇരുപത്തിയെട്ടുകാരിയായ യുവതിയുടെ മൃതദേഹം അയൽവാസിയായ സുഹൃത്തിന്റെ വീട്ടിൽ കണ്ടെത്തിയ സംഭവത്തിൽ സർവത്ര ദുരൂഹത .ആമ്പല്ലൂർ ക്ഷേത്രത്തിനു സമീപം സുകുമാരന്റെ മകൾ സൂര്യമോളെയാണ് മരിച്ച നിലയിൽ കണ്ടത് .സുഹൃത്ത് പുത്തൻമലയിൽ അശോകന്റെ കിടപ്പുമുറിയിൽ ആയിരുന്നു മൃതദേഹം .

തൂങ്ങി മരണം എന്നായിരുന്നു പ്രാഥമിക നിഗമനം .എന്നാൽ മൃതദേഹം കട്ടിലിൽ കിടന്ന രീതിയിൽ കണ്ടെത്തിയതും മുറിയിലും ദേഹത്തും വെള്ളം കണ്ടെത്തിയതും ദുരൂഹതയ്ക്ക് കരണമാവുകയാണ് .സൂര്യയുടെ വീടിന്റെ കുറച്ചകലെയാണ് അശോകന്റെ വീട് .

അശോകന്റെ വീട്ടുകാർ പോലീസിനോട് പറഞ്ഞത് ഇങ്ങനെയാണ് . ഇന്നലെ രാവിലെയാണ് യുവതി വീടിന്റെ മുകളിലേയ്ക്ക് കയറിപ്പോകുന്നത് അശോകന്റെ വീട്ടിൽ പെയിന്റ് അടിക്കുന്ന തൊഴിലാളികൾ കണ്ടത് .വീട്ടുകാരെയും കൂട്ടി മുകളിൽ പോയപ്പോഴേക്കും യുവതി മുറിയിൽ കയറി വാതിൽ അടച്ചിരുന്നു .വാതിൽ തുറന്നപ്പോഴേക്കും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .

അശോകനും സൂര്യയും വർഷങ്ങൾ ആയി സുഹൃത്തുക്കൾ ആണ് .ഡിസംബർ 15 ന് അശോകന്റെ വിവാഹം നടക്കാനിരിക്കെയാണ്‌ സംഭവം .സൂര്യമോളും അശോകനും ഒരുമിച്ചാണ് എം സി എയ്ക്ക് പഠിച്ചിരുന്നത് .ഇരുവരും സൂര്യമോളുടെ വീട്ടിൽ വച്ച് വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുത്തിരുന്നു .

ഇരുവരും തമ്മിൽ പ്രണയബന്ധമൊന്നും ഇല്ലായിരുന്നു എന്നാണ് അശോകന്റെ വീട്ടുകാർ പറയുന്നത് .എന്നാൽ സൂര്യയുടെ വീട്ടുകാർ മരണത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട് .പകൽ എല്ലാവരും വീട്ടിൽ ഉണ്ടായിരിക്കെ എങ്ങനെയാണ് ഇത്തരമൊരു മരണം നടന്നത് എന്നാണ് വീട്ടുകാർ ചോദിക്കുന്നത് .മാത്രമല്ല വീട്ടുകാർ കാണുമ്പോൾ മൃതദേഹം കട്ടിലിൽ കിടത്തിയിരിക്കുകായായിരുന്നു .മൃതദേഹത്തിലും മുറിയിലും വെള്ളമുണ്ടായിരുന്നു .തൂങ്ങി എന്നുപറയുന്ന ഫാൻ കറങ്ങുകയായിരുന്നു എന്നൊക്കെയാണ് വീട്ടുകാർ ചൂണ്ടിക്കാട്ടുന്നത് .

മാത്രമല്ല കസേര ,ലാപ്ടോപ്പ് ,ടിവി എന്നിവ തകർന്നു കിടക്കുന്ന നിലയിൽ ആയിരുന്നു .സംഭവത്തിൽ മുളന്തുരുത്തി പോലീസ് കേസെടുത്തു .

Back to top button
error: