NEWS

ബിഷപ് കെ.പി.യോഹന്നാന്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല.

ബിലീവേഴ്സ് ചര്‍ച്ച് സഭാധ്യക്ഷന്‍ കെ.പി.യോഹന്നാനോട് ഇന്ന് രാവിലെ 11ന് കൊച്ചി ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഓഫീസില്‍ എത്താനാണ് ആവശ്യപ്പെട്ടിരുന്നത്. കെ.പി.യോഹന്നാന്‍ വിദേശത്തായതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നെതെന്നാണ് വിവരം.

ബിലീവേഴ്സ് ചര്‍ച്ചിലെ ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സഭാധ്യക്ഷന്‍ ബിഷപ് കെ.പി.യോഹന്നാനോട് ആവശ്യപ്പെട്ടത്. രാവിലെ 11ന് കൊച്ചിയിലെ ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഓഫീസില്‍ എത്താനാണ് ആവശ്യപ്പെട്ടിരുന്നത്.
കെ.പി.യോഹന്നാന്‍ വിദേശത്തായതിനാലാണത്രേ എത്താതിരുന്നത്.

ഈ സാഹചര്യത്തില്‍ ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് നല്‍കും. ഇതിനിടെ ബിലീവേഴ്സ് ചര്‍ച്ചിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ആദായനികുതി വകുപ്പ് നടപടി തുടങ്ങി. ഇതിനായി ബാങ്കുകള്‍ക്ക് കത്ത് നല്‍കും. ഇതേവരെ 18 കോടിരൂപയാണ് പണമായി മാത്രം ഇവരുടെ സ്ഥാപനങ്ങളില്‍ നിന്ന് കണ്ടെടുത്തത്. കേരളത്തിലേക്ക് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പലപ്പോഴായി കൊണ്ടുവന്ന ആറായിരം കോടിയോളം രൂപ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലേക്കടക്കം വകമാറ്റിയെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.

Back to top button
error: