NEWS

മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് ഡാമിലെറിഞ്ഞു; 22കാരന് വധശിക്ഷ

ഭോപ്പാല്‍: മൂന്നുവയസ്സുളള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം ഡാമില്‍ തളളിയ കേസില്‍ പ്രതിക്ക് വധശിക്ഷ. ഇരുപത്തിരണ്ടുകാരന്‍ റിതേഷ് ധുര്‍വാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. പെണ്‍കുട്ടിയെ കൊന്ന് ചാക്കില്‍ കെട്ടി ഡാമിലേക്കെറിയാന്‍ സഹായിച്ച സുഹൃത്തിന് എഴ് വര്‍ഷത്തെ കഠിനതടവും വിധിച്ചു.

ഈ വര്‍ഷം ജൂലൈ 17ന് ചിന്ദ്‌വാര ജില്ലയിലെ അമര്‍വാഡിയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. മൂന്ന് വയസ്സുളള കുട്ടിയെ പത്ത് രൂപ കാട്ടി മുറിയിലേക്ക് കൂട്ടി കൊണ്ടുവന്ന് റിതേഷ് പീഡിപ്പിക്കുകയായിരുന്നു. കുട്ടി മരിച്ചതോടെ മൃതദേഹം മറവ് ചെയ്യാന്‍ സുഹൃത്തിന്റെ സഹായം തേടി. തുടര്‍ന്ന് ഇരുവരും മൃതദേഹം ചാക്കില്‍ കെട്ടി മഞ്ചഗോര അണക്കെട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.

17ന് കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് മൂന്ന് ദിവസത്തിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം ഡാമില്‍ ഒഴുകി പോകുന്ന നിലയില്‍ കണ്ടെത്തിയത്.

സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ചാണ് പ്രതികളെ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ടവര്‍ക്ക് പാരിതോഷികം വരെ പ്രഖ്യാപിച്ചിരുന്നു. കുട്ടിയുടെ വീടിന് സമീപത്തെ 300 ഓളം പേരെ ചോദ്യം ചെയ്തിട്ടും യാതൊരു പ്രയോജനവും ലഭിച്ചില്ല. പിന്നീടാണ് റിതേിനേയും സുഹൃത്തിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. അതോടെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Back to top button
error: