NEWS

പ്രതികൾ തമ്മിലുള്ള ലൈംഗികബന്ധം കാണാൻ ഇടയായതാണ് അഭയയെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രോസിക്യൂഷൻ 

തിരുവനന്തപുരം:പ്രതികൾ തമ്മിലുള്ള ലൈംഗികബന്ധം കാണാൻ ഇടയായതാണ് സിസ്റ്റർ അഭയ കൊലപ്പെടുത്താൻ കാരണമെന്ന് പ്രോസിക്യൂഷൻ.

പഠിക്കുന്നതിന് വേണ്ടി പുലർച്ച ഉണർന്ന അഭയ 1992 മാർച്ച് 27 ന് വെളുപ്പിന് 4.15 ന് പയസ് ടെൻറ് കോൺവെന്റിലെ അടുക്കളയിലുള്ള ഫ്രിഡ്‌ജിൽ നിന്നും വെള്ളം എടുത്ത് കുടിക്കുമ്പോൾ അടുക്കളയോട് ചേർന്ന മുറിയിലെ താമസക്കാരിയായ മൂന്നാം പ്രതി സിസ്റ്റർ സെഫി ഒന്നാം പ്രതിയായ ഫാ.തോമസ് കോട്ടൂരും തമ്മിലുള്ള ലൈംഗികബന്ധം കാണാൻ ഇടയായതാണ് സിസ്റ്റർ അഭയ് കൊലപെടുതാൻ ഇടയായത്.ഇതിന് ശക്തമായ തെളിവുകളും പ്രോസിക്യൂഷൻ സാക്ഷി മൊഴികളും കോടതിക്ക് മുൻപിൽ ഉണ്ടെന്ന് സിബിഐ പ്രോസിക്യൂട്ടർ  തിരുവനന്തപുരം സിബിഐ കോടതി ജഡ്‌ജി കെ.സനൽ കുമാർ മുൻപാകെ വാദിച്ചു.

സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ അഞ്ചു മണിക്ക് ശേഷം ഫാ.തോമസ് കോട്ടൂരിനെയും,ഫാ.ജോസ് പൂതൃക്കയിലിനെയും കോൺവെന്റിന്റെ സ്റ്റെയർകേസ് വഴി ടെറസിലേയ്ക്ക് കയറിപോകുന്നത് കണ്ടു എന്നും പ്രോസിക്യൂഷൻ മൂന്നാം സാക്ഷി അടയ്ക്ക രാജു സിബിഐ കോടതിയിൽ മൊഴി നൽകിയ കാര്യം പ്രോസിക്യൂഷൻ ചൂണ്ടികാട്ടി.പ്രോസിക്യൂഷൻ ആറാം സാക്ഷി കളർകോട് വേണുഗോപാലിനോട് ഫാ.തോമസ് കോട്ടൂർ നേരിട്ട് കുറ്റ സമ്മതം നടത്തിയത് വേണുഗോപാൽ കോടതിയിൽ മൊഴി നൽകിയിരുന്ന കാര്യവും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി വാദിച്ചു.പ്രോസിക്യൂഷൻ വാദം നാളെയും (നവംബർ 19) തുടരും.        

Back to top button
error: