NEWS

ദലിത് ദമ്പതികളെ വെട്ടിക്കൊന്നു; മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനുളള പ്രതികാരം

ചെന്നൈ: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ദലിത് ദമ്പതികളെ വെട്ടിക്കൊന്നു.
ഈറോഡില്‍ കൊടുമുടി ഗ്രാമത്തിലെ രാമസ്വാമി (55), ഭാര്യ അരുകണി (48) എന്നിവരാണ് മരിച്ചത്.

സംഭവത്തില്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ സംഘത്തിനു നേതൃത്വം നല്‍കിയ സൂര്യ, പിതാവ് സ്വാമിനാഥന്‍, സുഹൃത്ത് കിരുബ ശങ്കര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

വെള്ളിയാഴ്ചയാണു ദാരുണമായ സംഭവം. റോഡില്‍ പടക്കം പൊട്ടിക്കുകയായിരുന്ന സൂര്യയും സുഹൃത്തുക്കളും അതുവഴി വന്ന രാമസാമിയുടെ മകളെയും മരുമകനെയും പേരക്കുട്ടിയെയും അശ്ലീല വാക്കുകള്‍ ഉപയോഗിച്ചു പരിഹസിച്ചു. രാമസാമിയും ദലിത് കോളനിയിലെ താമസക്കാരും ഇതു ചോദ്യം ചെയ്ത് രാമസാമിയും ഗ്രാമീണരും ചേര്‍ന്നു മര്‍ദിച്ചതോടെ സൂര്യയും സുഹൃത്തുക്കളും ഓടി രക്ഷപ്പെട്ടു. എന്നാല്‍ ദലിതരില്‍നിന്നു മര്‍ദനമേറ്റതു നാണക്കേടാണെന്നും പ്രതികാരം ചെയ്യണമെന്നും സൂര്യയുടെ പിതാവിന്റെ നിര്‍ദേശം അനുസരിച്ച് അര്‍ധരാത്രിയില്‍ ദലിത് കോളനിയില്‍ എത്തിയ സൂര്യയും സംഘവും രാമസാമിയുടെ വീട് ആക്രമിച്ച് ഉറങ്ങിക്കിടന്ന രാമസാമിയെയും അരുകണിയെയും വടിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Back to top button
error: