NEWS

മലയൻകീഴിൽ 16 കാരിയുടെ മരണത്തിൽ ദുരൂഹത ,പരാതി നൽകി പിതാവ്

മലയിൻകീഴ് തുടുപ്പോട്ട് കോണത്ത് 16 കാരിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.ആരതിയുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നു ചൂണ്ടിക്കാട്ടി പിതാവ് ഹരീന്ദ്രനാഥ് പോലീസിൽ പരാതി നൽകി .

13 ആം തിയ്യതി ഉച്ചയോടെയാണ് ആരതിയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് .ആത്മഹത്യ ആണെന്നായിരുന്നു പ്രാഥമിക നിഗമനം .എന്നാൽ മകൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്നാണ് പിതാവ് പരാതിയിൽ പറയുന്നത് .

മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുക ആയിരുന്നുവെന്നായിരുന്നു നിഗമനം .എന്നാൽ സമീപത്ത് കണ്ട മണ്ണെണ്ണ പത്രം വീട്ടിൽ ഉള്ളതല്ല .മാത്രമല്ല റേഷൻ കടയിൽ നിന്ന് വാങ്ങിയ മണ്ണെണ്ണ വീട്ടിൽ ഇരിപ്പുണ്ട് താനും .മൃതദേഹം അടുക്കള ഭാഗത്ത് തലമുതൽ കാൽമുട്ട് വരെ പൊള്ളലേറ്റ നിലയിൽ ആണ് കിടന്നിരുന്നത് .തലയിൽ മുറിവുമുണ്ട് .തീ പിടിച്ചപ്പോൾ സാധാരണ മരണ വെപ്രാളത്തിൽ ഓടുക പതിവാണ് .എന്നാൽ അത്തരം ലക്ഷണങ്ങൾ ഒന്നും ഇല്ല .അടുക്കള വാതിൽ തുറന്നു കിടക്കുക ആയിരുന്നു .ഇതൊക്കെയാണ് പിതാവ് പരാതി നൽകാൻ കാരണം
.

ഹരീന്ദ്രനാഥ് ഫോർഡ് ഷോറൂമിലെ ഡ്രൈവർ ആണ് .’അമ്മ ജയന്തി .വെള്ളയമ്പലത്തുള്ള ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്നു .പതിവ് പോലെ ആരതി വീട്ടിൽ തനിച്ചായിരുന്നു .സാധാരണ ‘അമ്മ 12 മണിയ്ക്ക് വീട്ടിലെത്തും .12 മണിയോടെ ആരതി അമ്മയെ ഫോണിൽ വിളിച്ചിരുന്നു .എന്നാൽ എടുത്തില്ല .തുടർന്ന് അച്ഛനെ വിളിച്ച് ‘അമ്മ ഫോൺ എടുക്കുന്നില്ല എന്ന് പറഞ്ഞു .ഹരീന്ദ്രനാഥ് ജയന്തിയെ ഫോണിൽ വിളിച്ച് ആരതിയെ വിളിക്കാൻ പറഞ്ഞു.

ജയന്തി വീട്ടിലേയ്ക്ക് വിളിച്ച് വേഗം വരാമെന്നും നാരങ്ങാ വെള്ളം കലക്കി വെയ്ക്കാനും പറഞ്ഞു .എന്നാൽ ഓട്ടോയിൽ ജയന്തി വീട്ടിലെത്തി ആരതിയെ വിളിച്ചപ്പോൾ പ്രതികരണം ഉണ്ടായില്ല .തുടർന്ന് ജയന്തി അയല്പക്കത്തെ വീടുകളിൽ അന്വേഷിച്ചു .അയൽക്കാർ വന്നു പിൻവശത്തെ വാതിൽ തള്ളിത്തുറന്നു നോക്കിയപ്പോൾ ആണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത് .

.

Back to top button
error: