NEWS

ബിനീഷിന്റെ കുടംബാംഗങ്ങള്‍ പുറത്തെത്തി, മഹസറില്‍ ഒപ്പിടില്ലെന്ന് കുടുംബം

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്ന വീട്ടില്‍ നിന്ന് ബിനീഷിന്റെ കുടംബാംഗങ്ങള്‍ പുറത്തെത്തി. ബിനീഷിന്റെ ഭാര്യയും കുഞ്ഞും മാതാവുമാണ് പുറത്തെത്തി ബന്ധുക്കളെ കണ്ടത്.

മണിക്കൂറുകള്‍ വീട്ടില്‍ നടന്ന പരിശോധന കുഞ്ഞനെയടക്കം ബുദ്ധിമുട്ടിലാക്കിയെന്ന് ബിനീഷിന്റെ ഭാര്യാ മാതാവ് പറഞ്ഞു. അതേസമയം, തല പോയാലും ഇഡിയുടെ മഹസറില്‍ ഒപ്പിടില്ല എന്ന നിലപാടില്‍ തന്നെയാണ് ബിനീഷിന്റെ കുടുംബത്തിന്റെ നിലപാട്.

സംഭവ സമയം ബാലാവകാശ കമ്മീഷന്‍ എത്തിയതിനാല്‍ ബിനീഷിന്റെ കുട്ടിയുടെ അവകാശം ലംഘിക്കപ്പെട്ടുവെന്നും നടപടിയെടുക്കുമെന്നും ആരോപിക്കപ്പെട്ടു.

അതേസമയം, ബിനീഷിന്റെ കുടംബത്തെ തടഞ്ഞുവെച്ചിരിക്കുകയാണ് എന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ബിനീഷിന്റെ കുടംബത്തെ നേരില്‍ കാണാതെ പോകില്ലെന്ന് പറഞ്ഞ് വീടിന് മുന്നില്‍ ബന്ധുക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

ഇ.ഡിക്കൊപ്പം കര്‍ണാടക പൊലീസും സിആര്‍പിഎഫും ബിനീഷിന്റെ വീട്ടിലുണ്ട്. കഴിഞ്ഞ 23 മണിക്കൂറായി അന്വേഷണസംഘം ബിനീഷിന്റെ വീട്ടില്‍ തുടരുകയാണ്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂജപ്പുരയില്‍ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

Back to top button
error: