NEWS

പീറ്ററിന്റെ ആദ്യ ഭാര്യയോട് മാപ്പ് പറഞ്ഞ് വനിത

ടി വനിത വിജയകുമാര്‍ മൂന്നാമത്തെ ഭര്‍ത്താവ് പീറ്റര്‍ പോളിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം സോഷ്യമീഡിയയില്‍ പ്രചരിച്ചിരുന്നു. പീറ്റര്‍ പോള്‍ മദ്യപിച്ചെത്തി വനിതയോടെ് അപമര്യാദയായി പെരുമാറിയെന്നും തുടര്‍ന്ന് ഇരുവരും വഴക്കിട്ടുവെന്നും ദേഷ്യത്തില്‍ വനിത പീറ്ററിനോട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് വലിയ ചര്‍ച്ചയായതോടെ നടി പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

താന്‍ അടിച്ചു പുറത്താക്കിയതല്ലെന്നും പീറ്റര്‍ സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത വീഡിയോയിലൂടെ വിശദീകരിച്ചിരുന്നു.പീറ്റര്‍ മദ്യത്തിനും പുകവലിയ്ക്കും അടിമ ആണെന്നും സഹിക്കാവുന്നതിന് പരിധി ഉണ്ടെന്നും വനിത വിഡിയോയില്‍ പറഞ്ഞു .

പീറ്റര്‍ ഇപ്പോള്‍ തന്റെ ഒപ്പം ഇല്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഒപ്പം ആണെന്നും വനിത പറയുന്നു .മുന്‍ഭാര്യക്കും മക്കള്‍ക്കുമൊപ്പം പീറ്റര്‍ പോയാലും സന്തോഷമേ ഉള്ളൂവെന്നും വനിത കൂട്ടിച്ചേര്‍ക്കുന്നു .

തുടക്കത്തില്‍ സന്തോഷകരമായിരുന്നു ജീവിതമെന്നു വനിത പറയുന്നു .എന്നാല്‍ പിന്നീടാണ് പീറ്റര്‍ മദ്യത്തിനും പുകവലിയ്ക്കും അടിമയാണെന്ന് മനസിലാകുന്നത് .ഇടയ്ക്ക് പീറ്ററിന് ഹൃദയാഘാതം വന്നു .ഐസിയുവില്‍ ചികിത്സയില്‍ ആയിരുന്നു പീറ്റര്‍ .മദ്യവും പുകവലിയും ആയിരുന്നു കാരണം .ആശുപത്രിയില്‍ നിന്ന് തിരിച്ചു വന്നിട്ടും മദ്യപാനവും പുകവലിയും തുടര്‍ന്നു .വീണ്ടും ആശുപത്രിയില്‍ ആയി .അതിന്റെയൊക്കെ ബില്ലുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും വനിത പറയുന്നു.

വര്‍ഷങ്ങളായി കുടുംബം ഇല്ലാതെ നടന്ന ഒരാള്‍ക്ക് താന്‍ കുടുംബം ഉണ്ടാക്കിക്കൊടുക്കുക ആയിരുന്നു.കോവിഡ് കാലത്ത് വളരെ സന്തോഷപൂര്‍വ്വമായ ദാമ്പത്യം ആയിരുന്നു തങ്ങളുടേതെന്നും വനിത പറഞ്ഞിരുന്നു. ഇപ്പോഴിതാ പീറ്ററിന്റെ ആദ്യ ഭാര്യ എലിസബത്തിനോട് ക്ഷമ ചോദിച്ചിരിക്കുകയാണ് വനിത.

താനേതെങ്കിലും തരത്തില്‍ വിഷമിപ്പിച്ചുവെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും പീറ്ററിന്റെ മദ്യപാനാസക്തി കാരണം നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധി വരെ തനിക്ക് മനസിലാക്കാനാവുമെന്നും വനിത പറഞ്ഞു. പീറ്ററുമായി വീണ്ടും ഒന്നിക്കാന്‍ കഴിയുമെങ്കില്‍ അതിന് ശ്രമിക്കണമെന്നും താന്‍ ഒരിക്കലും അവരുടെ ജീവിതത്തില്‍ ഇടപെടാന്‍ വരില്ലെന്നും വനിത ട്വിറ്ററില്‍ കുറിച്ചു.

ട്വിറ്ററില്‍ കുറിച്ചതിന്റെ പൂര്‍ണരൂപം

ഞാൻ ഒരു കുടുംബം തകർത്തുവെന്ന് പറയുന്നവരോട്, ഞാൻ ആരുടെയും കുടുംബം തകർക്കുകയായിരുന്നില്ല, രണ്ടുവർഷങ്ങളായി കുടുംബം ഇല്ലാതിരുന്ന ഒരാൾക്കൊപ്പം ചേർന്ന് ഞാൻ ഒരു പുതിയ ലോകം കെട്ടിപ്പടുത്തു. ഈ കോവിഡിന്റെ കെട്ടകാലത്ത് ഞങ്ങൾ ജീവിതം ആരംഭിച്ചു ഒരുപാട് സ്നേഹിച്ചു സന്തോഷിച്ചു. ഞങ്ങൾക്ക് ചുറ്റും സോഷ്യൽ മീഡിയ സർക്കസും സജീവമായിരുന്നു. ഞങ്ങളെ ആർക്കും പിരിക്കാനാകില്ലെന്ന് കരുതി. ആ​രോ​ഗ്യപ്രശ്നത്തെ തുടർന്ന് എനിക്ക് അദ്ദേഹത്തെ നഷ്ടമാകുമെന്ന് കരുതി. എന്നാൽ ദെെവം കരുണയുള്ളവനാണ് എനിക്ക് അദ്ദേഹത്തെ തിരികെ നൽകി. പ്രിയപ്പെട്ടവർക്ക് രോ​ഗം വരുമ്പോൾ ജീവിതം കീഴ്മേൽ മറിയും. അവരുടെ ആരോ​ഗ്യനില മെച്ചപ്പെടുത്തുക എന്നത് മാത്രമായിരിക്കും പിന്നീട് നമ്മുടെ ലക്ഷ്യം. എനിക്ക് അദ്ദേഹത്തെ നഷ്ടപ്പെടുത്തത് ഒരിക്കലും സഹിക്കാൻ കഴിയില്ല. ഇന്നും അതങ്ങിനെ തന്നെ.

ജീവിതത്തിൽ ‍ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ല. സത്യസന്ധയായിരുന്നു, ജനങ്ങളിൽ നിന്ന് ഒന്നും മറച്ചുവച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഏറെ നിര്‍ണായകമായ ഒരു അവസ്ഥയിലൂടെയാണ് ഞാനിപ്പോൾ കടന്നുപോകുന്നതെന്ന് പറയുന്നു. എന്റെ ഹൃദയം വേദന കൊണ്ട് നീറുകയാണ്. ജീവിതത്തിൽ എനിക്ക് എപ്പോഴും വേണ്ടിയിരുന്ന ഒരേയൊരു കാര്യം സ്നേഹമായിരുന്നു. അതുകൊണ്ടു തന്നെ അത് നഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാനാകില്ല. എന്നിരുന്നാലും ഞാൻ വളരെ ശക്തയായ ഒരു സ്ത്രീയാണ്. എല്ലാ വീഴ്ചകളെയും അതിജീവിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ ഒരിക്കലും എന്റെ കുട്ടികളുടെ ഭാവിയെ ബാധിക്കാതെ ശ്രദ്ധിച്ചിട്ടുണ്ട്. ഈ മീഡിയ സർക്കസും പരിഹാസങ്ങളും വ്യാജ പ്രചരണങ്ങളും ഞാൻ അർഹിക്കുന്നില്ല. പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്നേക്കാമെന്ന് അവസ്ഥയിലാണ് ഞാനിപ്പോൾ, എന്നെ വെറുതേ വിടൂ. എന്നെയും കുടുംബത്തെയും വേദനിപ്പിക്കുന്ന കാര്യങ്ങൾ ഇനിയും പടച്ചു വിടരുത്. എന്നിരുന്നാലും ഞാൻ തളർന്നുപോവുകയില്ല. ഇതും കടന്നുപോകും. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയോടെ അവസാനിപ്പിക്കുകയാണ്- വനിത വ്യക്തമാക്കി.

Back to top button
error: