NEWS

കളമശ്ശേരി മെഡിക്കൽ കോളേജ് വീണ്ടും വിവാദക്കുരുക്കിൽ ,രോഗിയുടെ ശബ്ദ സന്ദേശം പുറത്ത് വിട്ട് ബന്ധുക്കൾ

കളമശ്ശേരി മെഡിക്കൽ കോളേജിനെ വിവാദത്തിൽ ആക്കി വീണ്ടും ആരോപണങ്ങൾ .രോഗിയുടെ ശബ്ദസംപ്രേഷണവുമായി ബന്ധുക്കൾ രംഗത്തെത്തിയതാണ് പുതിയ വിവാദം .ചികിത്സയിലിരിക്കെ മരിച്ച ആലുവ സ്വദേശി ബൈഹഖിയുടെ ബന്ധുക്കൾ ആണ് രംഗത്തെത്തിയത് .

ബൈഹഖിയെ വെന്റിലേറ്ററിലേക്ക് മാറ്റാൻ മൂന്ന് മണിക്കൂർ വൈകി എന്നാണ് ബന്ധുക്കളുടെ ആരോപണം .ഐ സി യുവിൽ വേണ്ട ശ്രദ്ധ കിട്ടുന്നില്ലെന്ന് ബൈഹഖി നിരവധി തവണ ശബ്ദ സന്ദേശം അയച്ചിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തുന്നു .മറ്റെവിടെയെങ്കിലും മാറ്റാൻ ആലോചിച്ചെങ്കിലും അതിനു കഴിഞ്ഞില്ല .മികച്ച ചികിത്സയ്ക്ക് 40 ,000 രൂപ ആവശ്യപ്പെട്ടെന്ന ആരോപണവും ബന്ധുക്കൾ മുന്നോട്ട് വെയ്ക്കുന്നു .

ജമീല എന്ന രോഗിയുടെ കുടുംബക്കാരും ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട് .ഇരു വീട്ടുകാരും കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകും .

Back to top button
error: