NEWS

ആത്മഹത്യയ്ക്കു ശ്രമിച്ച സജ്‌ന ഷാജി ഗുരുതരാവസ്ഥ പിന്നിട്ടെന്ന് ആശുപത്രി അധികൃതര്‍

ഴിയരികില്‍ ബിരിയാണി വില്‍പ്പന നടത്തിയിരുന്ന ട്രാൻസ്ജെൻഡർ സജ്ന ഷാജി അപകടാവസ്ഥ പിന്നിട്ടു. അമിതമായ അളവില്‍ ഗുളിക കഴിച്ച സജ്നയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ സി യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സജ്നയെ ഉപദ്രവിക്കാനും, കച്ചവടം തടസ്സപ്പെടുത്താനും ശ്രമിച്ചതായി സജ്‌ന സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകളും സിനിമാ താരങ്ങളും ആരോഗ്യമന്ത്രിയടക്കമുള്ള പ്രമുഖരും സജ്‌നയ്ക്ക് പിന്തുണയുമായി എത്തി.
എന്നാല്‍ ഇത് സജ്നയുടെ തട്ടിപ്പായിരുന്നു എന്ന് മറ്റൊരു ട്രാന്‍സ്‌വുമണ്‍ ആരോപണം ഉന്നയിച്ചു സാമൂഹിക മാധ്യമങ്ങളില്‍ എത്തിയിരുന്നു.

ഒപ്പമുള്ള ആളിനോട് സജ്ന സംസാരിക്കുന്ന ശബ്ദസന്ദേശവും ഇവര്‍ പുറത്തുവിട്ടു. ഇത് വിവാദമായതിനെ തുടര്‍ന്നാണ് സജ്ന ആത്മഹത്യക്ക് ശ്രമിച്ചത്.

തെരുവിലെ ബിരിയാണി വില്‍പ്പനയില്‍ നിന്ന് ഹോട്ടല്‍ തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു സജ്‌ന. ഇതിനിടെയാണ് സജ്‌നയ്‌ക്കെതിരെ ഓഡിയോ സഹിതമുള്ള ആരോപണവുമായി ട്രാന്‍സ് വുമണ്‍ രംഗത്തെത്തിയത്.

Back to top button
error: