NEWS

നിയമസഭയിലെ കയ്യാങ്കളി കേസ് ഈ മാസം 28ലേക്ക് മാറ്റി

തിരുവനന്തപുരം: 2015ലെ ബജറ്റ് അവതരണസമയത്ത് നിയമസഭയില്‍ നടന്ന കൈയാങ്കളി കേസ് ഈ മാസം 28ലേക്ക് മാറ്റി. ആറ് പ്രതികള്‍ ഹാജരായാല്‍ അന്ന് തന്നെ കുറ്റപ്പത്രം വായിക്കുമെന്ന് തിരുവനന്തപുരം സിജെഎം കോടതി അറിയിച്ചു.

ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് കേസ് സിജെഎം കോടതി പരിഗണിച്ചത്. മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, എംഎല്‍എമാരായിരുന്ന കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരാണു കേസിലെ പ്രതികള്‍. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയ കോടതി എല്ലാ പ്രതികളോടും ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ കേസിലെ പ്രതികളായ വി.ശിവന്‍കുട്ടി, കെ അജിത്, സി കെ സദാശിവന്‍, കുഞ്ഞുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ കോടതി ഹാജരായി ജാമ്യമെടുത്തിരുന്നു. കേസിലെ പ്രതികളായ മന്ത്രിമായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവര്‍ ജാമ്യെടുത്തിട്ടില്ല.

ബാര്‍ക്കോഴ കേസില്‍ ആരോപണ വിധേയനായ കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കേസ്.

സഭയിലെ കൈയ്യാങ്കളിയുടെ നാശ നഷ്ടങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ അതിങ്ങനെയാണ് 20000 രൂപ വിലയുള്ള സ്പീക്കറുടെ ഒരു കസേര, 2185 രൂപ വിലയുള്ള എമര്‍ജന്‍സി ലാംപ്, 1,45,920 വിലയുള്ള മൈക്ക് യൂണിറ്റ്, 22000 രൂപ വിലയുള്ള സ്റ്റാന്‍ഡ് ബൈ മൈക്ക് 1, 200 രൂപ വിലയുള്ള 2 ഡിജിറ്റല്‍ ക്ലോക്ക്, 28000 രൂപ വിലയുള്ള 2 മോണിറ്റര്‍, 1788 രൂപ വിലയുള്ള 3 ഹെഡ് ഫോണ്‍ എന്നിങ്ങനെയാണ് അന്നത്തെ സംഭവത്തില്‍ നശിപ്പിക്കപ്പെട്ടത്.

സംഭവത്തിലെ ഹൈലറ്റായിരുന്നു ശിവദാസന്‍ നായരെ ജമീല പ്രകാശം കടിച്ച രംഗം. മുണ്ട് മടക്കി കുത്തി മാണിക്കരികിലേക്ക് കുതിച്ച ശിവന്‍കുട്ടിയും മുന്‍നിരയില്‍ നിന്ന് ബഹളം വെച്ച കെ.കെ ലതികയും, ബിജിമോളുമൊക്കെ സഭയുടെ അന്തസ്സിന് കളങ്കമുണ്ടാക്കിയതായി വിവാദമുയര്‍ന്നിരുന്നു

Back to top button
error: