NEWS

കാമുകിയെ തട്ടിക്കൊണ്ടുപോകാൻ വന്നു, പ്രാണനുമായി രക്ഷപെട്ടു

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17 കാരിയായ കാമുകിയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന നാലംഗ സംഘത്തെ നാട്ടുകാര്‍ നന്നായി കൈകാര്യം ചെയ്തു വിട്ടു.
ഇന്ന് രാവിലെ കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്താണ് സംഭവം അരങ്ങേറിയത്. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് നിന്നുള്ള സംഘമാണ് പെണ്‍കുട്ടിയെ കൂടെ കൊണ്ടുപോകാന്‍ വന്നത്.

ഈ നാലംഗ സംഘത്തിലെ 20 കാരനുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു.
ഇന്നലെ സന്ധ്യയോടെ പുതിയവളപ്പ് കടപ്പുറത്ത് എത്തിയ ഇവർ പെണ്‍കുട്ടിയുടെ വീടും പരിസരവും ഏതാണെന്ന് ചോദിച്ചു മനസ്സിലാക്കി. രാത്രി കാറില്‍ തന്നെ കിടന്നുറങ്ങി ഇവർ. ഇന്നലെ മുതല്‍ പുതിയവളപ്പ് കടപ്പുറത്ത് ഈ കാര്‍ സംശയ സാഹചര്യത്തില്‍ നാട്ടുകാര്‍ കണ്ടതോടെ ഇന്ന് രാവിലെ പലരും കാറിന് ചുറ്റും കൂടി. കാര്യം തിരക്കിയപ്പോഴാണ് ഈ നാട്ടുകാരിയായ പെണ്‍കുട്ടിയുമായി സ്‌നേഹത്തിലാണെന്നും പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് കൂട്ടിക്കൊണ്ടു പോകാന്‍ വന്നതാണെന്നും അവർ പറഞ്ഞത്.

അതേസമയം പെണ്‍കുട്ടിയെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവര്‍ നാട്ടുകാരോട് പറഞ്ഞു. ഇതിനിടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ വന്നവരാണെന്ന് പറഞ്ഞ് ചിലര്‍ അടി തുടങ്ങിയത്. അടി രൂക്ഷമായതോടെ ഈ നാൽവർ സംഘം ജീവനും കൊണ്ട് ഓടി രക്ഷപെട്ടു. പിന്നീട് ഇവർ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതിയൊന്നും നല്‍കിയില്ല.

Back to top button
error: