NEWS

ഭാഗ്യലക്ഷ്മിയടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബ് വ്‌ളോഗര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍.

ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിനു പ്രതികള്‍ക്ക് പ്രചോദനമാകുമെന്നു ചൂണ്ടിക്കാണിച്ചാണ് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്. ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ലാകോടതി മറ്റന്നാള്‍ വിധി പറയും.

സ്ത്രീകള്‍ക്കെതിരെ അശ്ലീല വീഡിയോ യൂട്യൂബില്‍ പോസ്റ്റു ചെയ്ത വിജയ് പി.നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ദിയ സന, ശ്രീല്ഷ്മി അറയ്ക്കല്‍് എന്നിവരാണ് ഭാഗ്യലഷ്മിക്കൊപ്പമുളള കേസിലെ മറ്റ് പ്രതികള്‍.

കഴിഞ്ഞദിവസം അറസ്റ്റു ചെയ്ത വിജയ് പി.നായരെ റിമാന്‍ഡ് ചെയ്തിരുന്നു. വീട് കയറി മൊബൈല്‍ ,ലാപ് ടോപ് തുടങ്ങിയവ അപഹരിച്ചു ,ദേഹോപദ്രവം ഏല്‍പ്പിച്ചു ,അസഭ്യം പറഞ്ഞു തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടര്‍ക്കും എതിരെ ചുമത്തിയിട്ടുള്ളത് .

സ്ത്രീകളെ യൂട്യൂബ് വീഡിയോയിലൂടെ നിരന്തരം അപമാനിച്ച വിജയ് പി നായര്‍ക്ക് മേല്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും കരിഓയില്‍ പ്രയോഗം നടത്തുക ആയിരുന്നു .ഇയാളെക്കൊണ്ട് മാപ്പും പറയിച്ചു .

ശ്രീലക്ഷ്മി അറക്കല്‍, ദിയ സന എന്നിവരുടെ ഫേസ്ബുക് ലൈവിലൂടെയാണ് നാടകീയ സംഭവം പുറത്ത് വന്നത് .ചെയ്ത പ്രവര്‍ത്തിക്ക് ഭവിഷ്യത്ത് ഉണ്ടാകുമെന്നു അറിയാമെന്നും എന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണു തങ്ങള്‍ ഇത് ചെയ്തതെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു .

Back to top button
error: