NEWS

ഹത്രാസ് പ്രതിഷേധത്തില്‍ 3പോപ്പുലര്‍ ഫണ്ട് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ത്തര്‍പ്രദേശിലെ ഹത്രാസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകനും മൂന്ന് പോപ്പൂലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കസ്റ്റഡിയില്‍.

അതിക് ഉര്‍ റഹ്മാന്‍, സിദ്ദിഖ്, മസൂദ് അഹ്മദ്, അലം എന്നിവരാണ് പിടിയിലായത്. ഇവരുടെ ലാപ്‌ടോപ് , മൊബൈല്‍ ഫോണുകള്‍ എന്നിവയും രാജ്യത്തിന്റെ സുസ്ഥിരതും ക്രമസമാധാനവും തകര്‍ക്കുന്ന തരത്തിലുള്ള രേഖകളും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് എന്നീ സംഘടനകളുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.

ഡല്‍ഹിയില്‍ നിന്ന് ഹത്രാസിലേക്ക് പോകുംവഴി ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്ന് ഇന്നലെ രാത്രിയാണ് ഇവരെ പിടികൂടിയത്.

ഹത്രാസ് സംഭവത്തിന്റെ പേരിലുളള സംഘര്‍ഷങ്ങള്‍ ഗുഢാലോചനയാണ് എന്ന യോഗി സര്‍ക്കാരിന്റെ കുറ്റപ്പെടുത്തലിന് പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞ വര്‍ഷം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ യോഗി പരസ്യമായി രംഗത്തു വന്നിരുന്നു.

Back to top button
error: