NEWS

അക്ഷിതിന്റെ മരണത്തില്‍ ഒപ്പം താമസിച്ചിരുന്ന യുവതിക്കും അമ്മാവനും പങ്ക്

നടന്‍ അക്ഷിത് ഉത്കര്‍ഷിന്റെ മരണത്തില്‍ പുതിയ വഴിത്തിരിവ്. കഴിഞ്ഞ ദിവസം അന്ധേരിയിലെ വാടക ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട അക്ഷിതിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാകാന്‍ സാധ്യതയുണ്ടെന്നും താരത്തിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെ അക്ഷിതിന്റെ കേസും മറ്റൊരു സുഷാന്ത് സിംഗ് കേസായി മാറിയിരിക്കുകയാണ്.ടീവി സീരിയലുകളിലും , പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിരുന്ന അക്ഷിത് തന്റെ പുതിയ ഭോജ്പൂരി ചിത്രമായ ലിറ്റി ചോഖായുടെ അണിയറ പ്രവര്‍ത്തകരുമായി കരാറൊപ്പിട്ടത് കഴിഞ്ഞ ദിവസമായിരുന്നു.

അക്ഷിതിന്റെ മരണത്തിന് പിന്നില്‍ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന ശിഖ രാജ്പുത്, സൊസൈറ്റി സെക്രട്ടറി കിഷോര്‍ ഠാക്കൂര്‍, അക്ഷിതിന്റെ അമ്മാവന്‍ വിക്രാന്ത് കിഷോര്‍ എന്നിവരുടെ പേരാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അന്ധേരി വെസ്റ്റിലെ വാടക ഫ്‌ളാറ്റില്‍ അക്ഷിതിനെ മരിച്ച നിലയില്‍ ആദ്യം കണ്ടെത്തിയത് കൂടെ താമസിച്ച പെണ്‍കുട്ടിയായിരുന്നു. നടന്‍ വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന പോലീസിന്റെ വെളിപ്പെടുത്തല്‍ അക്ഷിതിന്റെ കുടുംബം അംഗീകരിച്ചിട്ടില്ല. കേസുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് കുടുംബത്തിന്റെ തീരുമാനം. സത്യം പുറത്ത് വരണം മരണത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അത് തെളിയണം

Back to top button
error: