LIFENEWS

ഹത്രാസിലെ പെൺകുട്ടിയ്ക്ക് ലൈംഗിക പീഡനമേറ്റുവെന്ന് മെഡിക്കോ ലീഗൽ റിപ്പോർട്

ഹത്രാസിലെ പെൺകുട്ടിയ്ക്ക് ലൈംഗിക പീഡനമേറ്റുവെന്ന് മെഡിക്കോ ലീഗൽ റിപ്പോർട് .അലഹബാദിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദഗ്ധരുടെ മെഡിക്കോ ലീഗൽ റിപ്പോർട്ടിൽ ആണ് നിർണായക പരാമർശം .പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു .

സെപ്റ്റംബർ 14 നു ആണ് ദാരുണമായ സംഭവം .പുല്ലു വെട്ടാൻ അമ്മയ്‌ക്കൊപ്പം പോയ ദളിത് പെൺകുട്ടിയെ താക്കൂർ വിഭാഗത്തിൽ പെട്ട നാലുപേർ ചേർന്ന് ദുപ്പട്ട കഴുത്തിൽ കുരുക്കി വലിച്ചു കൊണ്ട് പോകുന്നു .ലൈംഗിക അതിക്രമത്തെ ചെറുത്ത പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമിക്കുന്നു .ബലമായി ലൈംഗികമായി പീഡിപ്പിക്കുന്നു .ഇതിനിടെ പെൺകുട്ടിക്ക് നട്ടെലിനു മാരക പരിക്കേൽക്കുന്നു .ശബ്ദം കേട്ട് ‘അമ്മ ഓടി എത്തുമ്പോഴേക്കും നാലുപേരും ഓടി മറയുന്നു .

ചാന്ദ് പാ പോലീസ് സ്റേഷനിലേക്കാണ് ആദ്യം പെൺകുട്ടിയെയും കൊണ്ട് പോയത് .എന്നാൽ കേസേടുക്കാൻ പോലീസ് കൂട്ടാക്കിയില്ല .തുടർന്ന് അലിഗഡിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിക്കുന്നു .ഇവിടെ നിന്നുള്ള മെഡിക്കോ ലീഗൽ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് .പിന്നീട് ഡൽഹിയിലെ സഫ്ദർ ജങ് ആശുപത്രിയിലേക്ക് മാറ്റുന്നു .

സംഭവം വിവാദം ആയപ്പോൾ 20 നു പോലീസ് കേസ് എടുക്കുന്നു .പലപ്പോഴും അബോധാവസ്ഥയിൽ ആയിരുന്ന യുവതി 22 നാണു പീഡന വിവരം ഡോക്ടറോട് പറയുന്നത് .29 നു പെൺകുട്ടി മരണപ്പെട്ടു .

പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ല എന്ന ഉത്തർ പ്രദേശ് പോലീസിന്റെ വാദത്തെ ഈ റിപ്പോർട്ട് പൂർണമായും തള്ളിക്കളയുന്നു .

Back to top button
error: