LIFENEWS

ഇഴഞ്ഞിഴഞ്ഞ് റംസി കേസ് ,സീരിയൽ നടി ലക്ഷ്മി പ്രമോദിപ്പോഴും കാണാമറയത്ത്

റംസി കേസിന്റെ അന്വേഷണം എങ്ങുമെത്താതെ നിൽക്കുന്നു .മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ച സീരിയൽ നടി ലക്ഷ്മി പ്രമോദ് കാണാമറയത്തും .

10 വര്ഷം പ്രണയിച്ച കാമുകൻ ഹാരിസ് ഉപേക്ഷിച്ചതിനെ തുടർന്ന് റംസി എന്ന 24 കാരി ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണം നീങ്ങുന്നത് ഇഴഞ്ഞിഴഞ്ഞ് എന്ന് ആക്ഷേപം .കാമുകൻ ഹാരിസും കുടുംബവും ആണ് ആത്മഹത്യയ്ക്ക് കാരണം എന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു .

ഗർഭിണിയായ റംസിയെ ഗർഭഛിദ്രം നടത്തിച്ചതും വ്യാജ വിവാഹ സർട്ടിക്കറ്റ് ഉണ്ടാക്കിയതുമൊക്കെ പുറത്ത് വന്നിരുന്നു .മാത്രമല്ല ലക്ഷ്മി പ്രമോദിന് വേണ്ടി യൂത്ത് കോൺഗ്രസ് നേതാവ് ശുപാർശ ചെയ്യുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു .

ലക്ഷ്മി പ്രമോദ് റംസിയെ സീരിയൽ സെറ്റുകളിൽ കൊണ്ട് പോകുമായിരുന്നെന്നും ഹാരിസ് ഈ അവസരം മുതലെടുത്തിരുന്നുവെന്നു റംസിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു .ഗർഭഛിദ്രം നടത്തിയതിലും സീരിയൽ നടിയ്ക്ക് പങ്കുണ്ടെന്നു ഇവർ ആരോപിക്കുന്നു .

കേസിൽ കാമുകൻ ഹാരിസ് മാത്രമാണ് അറസ്റ്റിലായത് .ലക്ഷ്മി പ്രമോദും കുടുംബത്തിൽ ഉള്ള മറ്റ് അംഗങ്ങളും എവിടെയാണ് എന്നതിനെ കുറിച്ച് വിവരം ഇല്ല .എല്ലാവരും കൊല്ലം കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുക ആണ് .

റംസിക്ക് നീതി ലഭ്യമായില്ല എന്നാണ് റംസിയുടെ മാതാപിതാക്കൾ പറയുന്നത് .പോലീസ് അന്വേഷണത്തിൽ അവർ തൃപ്തർ അല്ല .ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം .എന്തുകൊണ്ടാണ് അന്വേഷണം ഹാരിസിൽ മാത്രം ഒതുങ്ങുന്നത് എന്ന് ഈ നിർധന കുടുംബം ചോദിക്കുന്നു .

Back to top button
error: