TRENDING

നീണ്ട ആറ് മാസത്തിന് ശേഷം താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നു

ലഖ്‌നൗ: കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞ് കിടന്ന ലോക മഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ഇതാ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കുന്നു. നീണ്ട ആറ് മാസത്തിന് ശേഷമാണ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നത്. സെപ്റ്റംബര്‍ 21 മുതല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കും.അണ്‍ലോക്ക് 4ന്റെ ഭാഗമായാണ് തീരുമാനം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് താജ്മഹലില്‍ ദിവസം 5000 പേരെയും ആഗ്ര കോട്ടയില്‍ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദര്‍ശിക്കാന്‍ അനുവദിക്കൂ. ടിക്കറ്റ് കൗണ്ടറുകളുണ്ടായിരിക്കില്ല. പകരം ഇലക്ട്രിക് ടിക്കറ്റുകളായിരിക്കും സന്ദര്‍ശകര്‍ക്ക് നല്‍കുക. സാമൂഹിക അകലം പാലിക്കല്‍ , മാസ്‌ക് ധരിക്കുക , സാനിറ്റൈസര്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.

ലോക്ക്ഡൗണ്‍ കാരണം ബഫര്‍ സോണിന്റ ഭാഗമായി തരംതിരിച്ചിരുന്ന നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്റ്റംബര്‍ 1 മുതല്‍ വിനോദ സഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുമെന്ന് ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്നിരുന്നില്ല. പിന്നാലെ സെപ്റ്റംബര്‍ 21ന് താജ്മഹല്‍ തുറക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു.

Back to top button
error: