NEWS

ഐ.എസ് ഭീകരര്‍ കേരളത്തില്‍ ?

ക്രൂരതകളുടെ രാജാക്കന്‍മാരുടെ തീവ്രവാദി ഗ്രൂപ്പായ ഐ.എസുകളുടെ കഥ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴിതാ അവര്‍ കേരളത്തിലും സജീവമായി എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഐ.എസ്. ഭീകരര്‍ സജീവമായി പ്രവര്‍ത്തിക്കുന്നതെന്ന് എന്‍.ഐ.എ. അന്വേഷണത്തില്‍ കണ്ടെത്തിയതായി കേന്ദ്രആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ വ്യക്തമാക്കി.

കേരളം,കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമായി ഐ.എസ്. ബന്ധമുള്ള 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ഐ.എസ്. സാന്നിധ്യമുള്ളത് കേരളത്തിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ വ്യക്തമാക്കി. എന്നാല്‍ ഏതൊക്കെ കേസുകളുമായി ബന്ധപ്പെട്ടാണ് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യ പാകിസ്താന്‍, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുളള 200 അംഗങ്ങള്‍ വരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ള അല്‍ ഖ്വയ്ദയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ താലിബാന് കീഴിലാണ് അല്‍ ഖ്വയ്ദ പ്രവര്‍ത്തിക്കുന്നത്. മുന്‍ അല്‍ ഖ്വയ്ദ തലവനായ അസിം ഉമര്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ഒസാമ ഈ സ്ഥാനത്ത് എത്തിയത്. ഉമറിന്റെ മരണത്തിന് പകരം വീട്ടാനാണ് ഇവര്‍ മേഖലയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യയില്‍ ഒരു പുതിയ പ്രവിശ്യ സ്ഥാപിച്ചതായി കഴിഞ്ഞ വര്‍ഷം മേയില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചിരുന്നു. കശ്മീരില്‍ ഭീകരവാദികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിന് പിന്നാലെ ആയിരുന്നു ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രഖ്യാപനം.

കേരളത്തില്‍നിന്നുള്ള ഒട്ടേറെ യുവാക്കള്‍ അഫ്ഗാനിസ്താനിലെ ഐ.എസ്. താവളങ്ങളിലുള്ളതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.അവിടത്തെ പല ഭീകരാക്രമാണങ്ങളുടെ ബുദ്ധികേന്ദ്രവും മലയാളികള്‍ ആണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുകയും ചെയ്തു, അല്‍ ഖായിദയുടെ ദക്ഷിണേഷ്യന്‍ ഘടകമായ അല്‍ഖായിദ ഇന്‍ ഇന്ത്യന്‍ സബ്‌കോണ്ടിനെന്റിന്റെ ഇരുന്നൂറോളം ഭീകരര്‍ ഇന്ത്യയുള്‍പ്പെടുന്ന ഈ മേഖലയില്‍ ആക്രമണത്തിന് പദ്ധതിയിടുന്നെന്ന് യു.എന്‍. റിപ്പോര്‍ട്ടിലുണ്ട്.

താലിബാനുകീഴില്‍ അഫ്ഗാനിസ്താനിലെ നിമ്രുസ്, ഹെല്‍മാണ്ട്, കാണ്ഡഹാര്‍ എന്നീ പ്രവിശ്യകള്‍ ആസ്ഥാനമാക്കിയാണ് എ.ക്യു.ഐ.എസിന്റെ പ്രവര്‍ത്തനം. ഉസാമ മഹ്മൂദ് നയിക്കുന്ന ഈ സംഘടന മുന്‍തലവന്‍ അസിം ഉമറിന്റെ കൊലപാതകത്തിനുപ്രതികാരമായി ദക്ഷിണേഷ്യയിലുടനീളം ആക്രമണം നടത്താന്‍ പദ്ധതിയിടുകയാണെന്നാണ് റിപ്പോര്‍ട്ട്. യു.എസ്.-അഫ്ഗാന്‍ സൈന്യത്തിന്റെ സംയുക്ത ആക്രമണത്തില്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ഉമര്‍ കൊല്ലപ്പെട്ടത്.കേരളത്തില്‍ നിന്ന് നിരവധി പേരാണ് ഐഎസില്‍ ചേര്‍ന്നതെന്ന് നേരത്തെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പല തീവ്ര സ്വഭാവം ഉള്ള സംഘടനകളും രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുമാണ്. സമീപകാലത്ത് സംസ്ഥാനത്തെ ഒരു മാധ്യമ സ്ഥാപനത്തിന് നേര്‍ക്ക് ഐഎസ് ഭീഷണിയുണ്ടായിരുന്നു,ആക്രമണം നടത്തുമെന്ന ഐഎസ് ഭീഷണി സംസ്ഥാന പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു,ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയുമാണ്.

Back to top button
error: