NEWS

വിവാഹ ബന്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് അച്ഛനോടും അമ്മയോടും കരഞ്ഞു പറഞ്ഞിരുന്നു,വയലിനിസ്റ്റ് ബാലഭാസ്കറുമായി ബന്ധപെട്ട്  നിർണായക വെളിപ്പെടുത്തലുമായി ബന്ധു പ്രിയ വേണുഗോപാൽ

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി ബന്ധു പ്രിയ വേണുഗോപാൽ .ബാലഭാസ്കറിന്റെ ദാമ്പത്യ ജീവിതം അത്ര സുഖകരം ആയിരുന്നില്ലെന്നാണ് പ്രിയ പറയുന്നത് .

ഭാര്യ ലക്ഷ്മിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നു അച്ഛനോടും അമ്മയോടും ബാലഭാസ്കർ കരഞ്ഞു പറഞ്ഞിരുന്നതായി പ്രിയ വെളിപ്പെടുത്തുന്നു .പിന്നീട് ആ തീരുമാനം ബാലഭാസ്കർ തന്നെ തിരുത്തി .

ബാലഭാസ്ക്കറിന്റെ മരണത്തിനു ശേഷം സൈബർ ലോകത്ത് നിന്ന് അച്ഛനും അമ്മയും അടക്കമുള്ള ബന്ധുക്കൾക്കെതിരെ ആസൂത്രിത നീക്കം നടന്നിരുന്നുവെന്നു പ്രിയ വ്യക്തമാക്കുന്നു .സ്വത്തുക്കൾ തട്ടിയെടുക്കാൻ അമ്മയും അച്ഛനും ശ്രമിക്കുന്നു എന്നായിരുന്നു പ്രചരണം .അത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി .

ഇരുപത്തിയൊന്നാം വയസിൽ വിവാഹിതനായി വീടുവിട്ടിറങ്ങിയ ബാലഭാസ്കർ പലപ്പോഴായി തന്റെ പ്രശ്നങ്ങൾ ബന്ധുക്കളോട് സൂചിപ്പിച്ചിരുന്നു.എന്നാൽ സാമ്പത്തിക കാര്യങ്ങളിലോ പ്രൊഫെഷണൽ കാര്യങ്ങളിലോ ബന്ധുക്കൾ ഇടപെട്ടിട്ടില്ല .

ഭാര്യ ഡിമാൻഡിങ് ആണെന്ന് പ്രശസ്ത കലാകാരന്മാർ അടക്കമുള്ളവരോട് ബാലഭാസ്കർ പറഞ്ഞിരുന്നു .സ്റ്റേജ് ഷോയ്ക്കിടെ സമ്മർദ്ദം താങ്ങാൻ ആവാതെ സുഹൃത്തുക്കളുടെ മുന്നിൽ പൊട്ടിക്കരഞ്ഞിട്ടുമുണ്ട് .

ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളിൽ ആശയക്കുഴപ്പവും ദുരൂഹതയും ഉണ്ടായിരുന്നു .ലക്ഷ്മി ,ലക്ഷ്മിയുടെ വീട്ടുകാർ ,മുൻപ്രോഗ്രാം മാനേജർ വിഷ്ണു സോമസുന്ദർ ,പൂന്തോട്ടം ഉടമ രവീന്ദ്രൻ,ഭാര്യ ലത എന്നിവർ ബാലഭാസ്കറിനെ സ്വന്തം വീട്ടുകാരിൽ നിന്ന് അകറ്റാൻ ശ്രമിച്ചിരുന്നുവെന്നു പ്രിയ ആരോപിക്കുന്നു .
ബാലഭാസകറിന്റെ സ്വത്തിന്മേൽ ഭാര്യക്കെന്ന പോലെ അമ്മയ്ക്കും അവകാശം ഉണ്ടായിരുന്നു .ഇത് മരണ ശേഷം ലക്ഷ്മിയുടെ സഹോദരൻ പറഞ്ഞപ്പോൾ ആണ് അറിയുന്നത് .എന്നാൽ സ്വത്തുക്കൾ തങ്ങൾക്ക് വേണ്ട എന്ന നിലപാട് എടുത്തുവെന്നും വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കൈമാറി എന്നും ബന്ധുക്കൾ വ്യക്തമാക്കി .

ബാലഭാസകറിന്റെ മരണം സംബന്ധിച്ച ദുരൂഹത സി ബി ഐ അന്വേഷിക്കവേയാണ് ആരോപിണങ്ങളുമായി കുടുംബം പൊതുവേദിയിൽ എത്തിയിരിക്കുന്നത് .സ്വർണക്കടത്ത് സംഘത്തിന് ബാലഭാസ്കറിന്റെ മരണത്തിലുള്ള പങ്ക് അന്വേഷിക്കണമെന്ന് പിതാവ് ഉണ്ണി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു .

Back to top button
error: