NEWS

ലഹരി മരുന്നു കേസില്‍ മലയാള സിനിമാ താരങ്ങളും കുടുങ്ങുമോ…?

ലയാള സിനിമാരംഗത്തും രാഷ്ട്രീയ രംഗത്തും ഉദ്വോഗം പരത്തിക്കൊണ്ട് ബംഗ്ലൂര്‍ ലഹരി മരുന്ന് കേസിന് പുതിയ വഴിത്തിരിവ്. മുഖ്യപ്രതി കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്റെ സുഹൃത്തുക്കളുടെ ലിസ്റ്റ് പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ അറസ്റ്റിലായ അനൂപ് മുഹമ്മദും റനീഷ് രവീന്ദ്രനും ബിനീഷ് കോടിയേരിയുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ് എന്ന് വെളിപ്പെട്ടു കഴിഞ്ഞു.

അറസ്റ്റിലാകുന്നതിന് തൊട്ട് മുമ്പ് പോലും ബിനീഷ് കോടിയേരിയെ അനൂപ് മുഹമ്മദ് പലവട്ടം വിളിച്ചിരുന്നു എന്ന വിവരം തെളിവുകള്‍ സഹിതം മാധ്യമങ്ങള്‍ പുറത്തുവിട്ടുകഴിഞ്ഞു. ഭരണസ്വാധീനം മൂലം ഈ സൗഹൃദത്തിന്റെ കാണാചരടുകള്‍ ഒരിക്കലും പുറംലോകം അറിയാനിടയില്ല.

ലഹരിക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇതിനിടെ മലയാള സിനിമയിലെ ചില താരങ്ങളിലേക്കും വല വിരിച്ചു കഴിഞ്ഞു. മലയാളത്തിലെ പത്തോളം യുവതാരങ്ങളാണ് പോലീസ് നിരീക്ഷണത്തിലുളളത്.

മൂന്നുവര്‍ഷമായി അനൂപ് മുഹമ്മദുമായി ലഹരിമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്ന ഇവര്‍ ഈ ലോക്ഡൗണ്‍ കാലത്ത് പോലും തകൃതിയായി ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. എന്‍.സി.ബി അന്വേഷണത്തിന് പുറമെ സംസ്ഥാന പോലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ചും വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ മലയാള താരങ്ങളെ ചോദ്യം ചെയ്യാനാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നീക്കം.

സിനിമ പ്രവര്‍ത്തകര്‍ക്ക് ലഹരിമരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘത്തെക്കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അനൂപ് മുഹമ്മദ്,റിജേഷ് രവീന്ദ്രന്‍, കന്നട സീരിയല്‍ നടി ഡി.അനിഖ എന്നിവര്‍ പോലീസ് വലയില്‍ കുടുങ്ങിയത്.

കൊച്ചിയിലെ ലഹരിമരുന്ന് വിതരണത്തിന് ചുക്കാന്‍ പിടിക്കുന്നത് പ്രധാനമായും സുന്ദരികളായ ചില യുവതികളാണ്. അവരെക്കുറിച്ചുളള വിവരങ്ങളും പോലീസ് ശേഖരിച്ചുകഴിഞ്ഞു.

മലയാള സിനിമയിലെ ചില വമ്പന്‍ തിമിംഗലങ്ങളും ഈ സംഘത്തില്‍ അകപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ചില സിനിമാ താരങ്ങള്‍ക്ക് വേണ്ടി മൂന്നാറില്‍ 200 ഏക്കര്‍ ഭൂമി വാങ്ങിയതിന് ഇടനിലക്കാരനായിരുന്നുവത്രേ അനൂപ് മുഹമ്മദ്. അനൂപിന്റെ സിനിമ ബന്ധത്തിലേക്കാണ് ഈ വസ്തു ഇടപാട് വെളിച്ചം വീശുന്നത്.

Back to top button
error: