NEWS

തിരുവനന്തപുരം വിമാനത്താവളം :കേന്ദ്ര നീക്കവുമായി സഹകരിക്കാൻ ബുദ്ധിമുട്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 കൊല്ലം നടത്തിപ്പിനായി വിട്ടുകൊടുക്കുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക്‌ കത്തയച്ചു. കേരളത്തിന്റെ തുടർച്ചയായ അഭ്യർത്ഥനകൾ മറികടന്നാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു. ഏകപക്ഷീയമായ തീരുമാനത്തോട് സഹകരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാരും വ്യോമയാന മന്ത്രാലയവും 2003 ൽ കേരളത്തിന്‌ ഒരു ഉറപ്പ് നൽകിയിരുന്നു. ആ ഉറപ്പിന് വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുള്ള ചർച്ചകളിലും തനിക്ക് ഉറപ്പ് കിട്ടിയിരുന്നതായി മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

സംസ്ഥാന സർക്കാർ 23.57 ഏക്കർ ഭൂമിയാണ് രാജ്യാന്തര ടെർമിനലിന്റെ നിർമാണത്തിനായി നൽകിയത്. എയർപോർട് അതോറിട്ടി ഓഫ് ഇന്ത്യക്ക് സൗജന്യമായാണ് ഭൂമി കൈമാറിയത്. ഭൂമിയുടെ വില സംസ്ഥാന സർക്കാരിന് ഓഹരിയായി ലഭിക്കുമെന്ന വ്യവസ്ഥയിൽ ആണ് ഭൂമികൈമാറ്റം നടന്നതെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കുന്നു.

Back to top button
error: