NEWS

ജംഷീദ് മരിച്ചത് ട്രെയിൻ തട്ടി ,പിന്നിൽ രണ്ടു യുവതികൾ എന്ന് സൂചന

യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ് .നിർണായക വിവരങ്ങൾ ക്രൈം ബ്രാഞ്ച് ശേഖരിച്ചുവെന്നാണ് റിപ്പോർട്ട് .കോഴിക്കോട് ഫറോക്ക് സ്വദേശി ജംഷീദിന്റെ മരണത്തിനു പിന്നിൽ രണ്ടു യുവതികൾ ആണെന്നാണ് സൂചന .ജംഷീഷിന്റെ ഫോൺ വിളികളുടെ രേഖ അന്വേഷണ സംഘം ശേഖരിച്ചു .15 ലക്ഷം രൂപ പോയ വിവരവും ക്രൈം ബ്രാഞ്ച് അന്വേഷിച്ച് കണ്ടെത്തി .

സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജംഷീദ് കാര്യശേഷി ഉള്ളയാളായിരുന്നു .അതുകൊണ്ട് തന്നെ വ്യാപാരികളുടെ വിശ്വസ്തനുമായിരുന്നു .ജി എസ് ടി ബിൽ തയ്യാറാക്കി നൽകുന്നതിലൂടെ നല്ല വരുമാനവും ജംഷീദിനു ഉണ്ടായിരുന്നു .എന്നാൽ ഈ പണം നഷ്ടമായിരുന്നു .കഴിഞ്ഞ ഓഗസ്റ്റ് 29 നു ജംഷീദിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം .അബദ്ധത്തിൽ ട്രെയിൻ തട്ടിയതാണെന്ന നിഗമനത്തിൽ പിന്നീട് കേസ് അവസാനിപ്പിക്കുകയും ചെയ്തു .

ബന്ധുക്കളുടെ സംശയം ശ്രദ്ധിക്കാതെയും പോയി .അങ്ങിനെയാണ് മാതാവ് ഡിജിപിക്കു പരാതി നൽകുന്നത് .പയ്യോളി ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ആർ ഹരിദാസനായിരുന്നു അന്വേഷണ ചുമതല .ജംഷീദുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന രണ്ട് യുവതികളിലേക്ക് അന്വേഷണം നീണ്ടു .അപ്പോഴാണ് 15 ലക്ഷം രൂപ നഷ്ടമായതായി കണ്ടെത്തുന്നത് .

യുവതികളുടെ അക്കൗണ്ടുകളിലേക്ക് ജംഷീദ് പലതവണ പണം അയച്ചതായി തെളിഞ്ഞു .ഉയർന്ന തുകകൾ ആണ് അയച്ചിരുന്നത് .ഇത് സംശയത്തിന് കാരണമായി .യുവതികളുടെ ഭർത്താക്കന്മാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി .നിരവധി പേരെ ചോദ്യം ചെയ്തു .ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് .

Back to top button
error: