NEWS

പെട്ടിമുടിയിൽ നിന്ന് പതിനാറു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു ,മൊത്തം മരണം നാല്പത്തിരണ്ടായി

രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ കാണാതായ പതിനാറു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു .ഇതോടെ മരണസംഖ്യ നാല്പത്തിരണ്ടായി .ഇന്നലെ ഇരുപത്തിയാറു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു .

മണ്ണിനടിയിൽപ്പെട്ടവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ് .പത്ത് ഹിറ്റാച്ചികളാണ് മണ്ണ് നീക്കം ചെയ്യാൻ ഒരേസമയം പ്രവർത്തിക്കുന്നത് .ചെളിയും മണ്ണും സമീപത്തെ പുഴയിലേക്ക് ഒഴുക്കി വിടുകയാണ് .മൂന്ന് ദിവസം കൂടി ദുരന്ത നിവാരണ സേന തിരച്ചിൽ നടത്തും .

കേന്ദ്രമന്ത്രി വി മുരളീധരൻ,വനം മന്ത്രി കെ രാജു ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾ പെട്ടിമുടി സന്ദർശിച്ചു , വ്യാഴാഴ്ച രാത്രിയാണ് കണ്ണൻ ദേവൻ പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് മേലെ ഉരുൾപ്പൊട്ടി മണ്ണ് മൂടിയത് .ആറു വനംവകുപ്പ് ജീവനക്കാരും അപകടത്തിൽ പെട്ടെന്ന് മന്ത്രി കെ രാജു അറിയിച്ചു .

Back to top button
error: