TRENDING

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ റിയാ ചക്രവർത്തി കുടുങ്ങുമോ? രണ്ടും കല്പിച്ച് സുഹൃത്ത് അങ്കിത

സുശാന്ത് സിംഗ് രാജ്പുത്ത് ആത്മഹത്യ ചെയ്തതാണോ? ആണെങ്കിൽ എന്തു കൊണ്ട്? തന്നെ സുഹൃത്ത് റിയ പീഡിപ്പിക്കുന്നു എന്ന് അങ്കിതക്ക് സുശാന്ത് സന്ദേശം അയക്കാൻ കാരണമെന്ത്?

വിഷാദത്തെ തുടർന്നാണ് സുശാന്ത് ആത്മഹത്യ ചെയ്തത് എന്ന് വിശ്വസിക്കാൻ വയ്യെന്നാണ് നടി അങ്കിത ലോഖണ്ടെ പറയുന്നത് . ഒരു സീരിയൽ സെറ്റിൽ വെച്ചാണ് അങ്കിതയും സുശാന്തും പ്രണയത്തിലാകുന്നത്. പിന്നീട് ഇവർ വേർപിരിഞ്ഞെങ്കിലും സുഹൃത്തുക്കളായി തുടരുകയായിരുന്നു. റിയക്കെതിരെ സുശാന്തിന്റെ കുടുംബം പരാതി നൽകിയതോടെ പരസ്യ പ്രതികരണവുമായി അങ്കിത രംഗത്ത് വരികയാണ്.

“സുശാന്തിനെ എനിക്ക് വർഷങ്ങളായി അറിയാം. അദ്ദേഹത്തിന് ഒരു രോഗവുമില്ല. ഇതിനേക്കാൾ വലിയ പ്രശ്നങ്ങളിലൂടെ സുശാന്ത് കടന്നുപോയിട്ടുണ്ട്. അതെല്ലാം നേരിട്ട് മനസ്സിലാക്കിയ ഒരാൾ എന്ന നിലയ്ക്ക് ഉറപ്പിച്ചു പറയാനാകും അദ്ദേഹത്തിന് വിഷാദ രോഗം ഇല്ല. ജീവിതത്തെ എന്നും പ്രതീക്ഷയോടെ നോക്കി കാണുന്ന വ്യക്തിയായിരുന്നു സുശാന്ത്. ഒരുപാട് സ്വപ്നം കാണാറുണ്ട്. ഒരു ഡയറി ഉണ്ടായിരുന്നു അദ്ദേഹത്തിന്. അതിൽ അദ്ദേഹം ആഗ്രഹങ്ങൾ കുറിച്ചിട്ടിരുന്നു. അതെല്ലാം കുറച്ചു നാളുകൾക്കുള്ളിൽ തന്നെ നേടിയെടുത്തു. ഒരിക്കലും ആത്മഹത്യ ചെയ്യാൻ സുശാന്തിന്‌ ആവില്ല. എന്തെങ്കിലും തരത്തിലുള്ള വിഷമങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ അതിനെ വിഷാദം വിളിക്കരുത്.”അങ്കിത പറയുന്നു.

അതേസമയം നടി റിയ ചക്രവർത്തിക്കെതിരെ കടുത്ത ആരോപണമാണ് സുശാന്തിന്റെ കുടുംബം ഉന്നയിക്കുന്നത്. സുശാന്തിനെ സാമ്പത്തികമായും മാനസികമായും തളർത്തിയത് റിയ ആണെന്ന് നടന്റെ പിതാവ് കെ കെ സിംഗ് പറയുന്നു. കേസ് പട്ന പോലീസിന് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെതിരെ റിയ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. തന്നെ പ്രതിയാക്കാൻ സുശാന്തിന്റെ കുടുംബം ശ്രമിക്കുകയാണെന്നും റിയ വ്യക്തമാക്കുന്നു.

റിയക്കെതിരെ നൽകിയ പരാതിയിൽ കെ കെ സിംഗ് നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്നു. 2019വരെ സുശാന്തിന് മാനസികമായി യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല എന്നാൽ റിയയുമായി ബന്ധം തുടങ്ങിയ ശേഷം പ്രശ്നങ്ങൾ തുടങ്ങി. റിയ ചികിത്സാ രേഖകളുമായി കടന്നു കളഞ്ഞു എന്ന ആരോപണവും കെ കെ സിംഗ് ഉയർത്തുന്നു. സുശാന്തിന്റെ അക്കൌണ്ടിൽ ഉണ്ടായിരുന്ന 15 കോടി രൂപ യാതൊരു ബന്ധവും ഇല്ലാത്ത മറ്റൊരാളുടെ അക്കൌണ്ടിലേക്ക് മാറ്റിയതിലും പിതാവ് ദുരൂഹത ആരോപിക്കുന്നു. റിയയുമായി ബന്ധം തുടങ്ങിയതിനു ശേഷം സുശാന്തിന് പുതിയ ചിത്രങ്ങൾ ലഭിക്കാതായതിനെ കുറിച്ചും അന്വേഷിക്കണമെന്ന് പിതാവ് പറയുന്നു

Back to top button
error: