World
-
ഇന്ന് ദു:ഖവെള്ളി: മനുഷ്യ സ്നേഹത്തിനും ലോകനന്മക്കും വേണ്ടി ദൈവപുത്രന്‍ കുരിശിലേറിയ ദിനം, അറിയാം ഈ ദിനത്തിന്റെ പ്രധാന്യം
യേശു ക്രിസ്തുവിന്റെ കുരിശ് മരണത്തെ അനുസ്മരിക്കുന്ന ദിവസമാണ് ദുഃഖ വെള്ളി. രാജ്യദ്രോഹവും മതനിന്ദയും ആരോപിച്ചാണ് റോമന്‍ അധികാരികള്‍ ദൈവപുത്രനെ കുരിശിലേറ്റിയത്. കുരിശില്‍ കിടന്ന് യാതന അനുഭവിച്ചാണ് യേശു ജീവത്യാഗം ചെയ്തത്. ഈ ദിനത്തെയാണ് ദു:ഖവെള്ളി എന്ന് അറിയപ്പെടുന്നത്. ഈസ്റ്ററിന് മുന്‍പുള്ള വെള്ളിയാഴ്ചയാണ് ദു:ഖവെള്ളി. മനുഷ്യനെ അവന്റെ പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടി ലോകനന്മയ്ക്കായാണ് ദൈവപുത്രന്‍ ജീവത്യാഗം ചെയ്തത് എന്നാണ് വിശ്വാസം. ഈ കുരിശ് മരണത്തിന് ശേഷം ഈസ്റ്റര്‍ ദിനത്തില്‍ യേശുദേവന്‍ പ്രത്യാശയുടെ പുതുകിരണമായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. സ്വന്തം പാപങ്ങളുടെ നിഴലില്‍ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാന്‍ യേശുവിന്റെ ത്യാഗം ചെയ്ത ഈ ദിനം വിശ്വാസികള്‍ അതീവ ദു:ഖത്തോടെ ആചരിക്കുന്നു. വ്രതാനുഷ്ഠാനങ്ങൾക്കു ശേഷം ദു:ഖവെള്ളി ദിവസം പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. ദൈവം ലോകത്തെ വളരെയധികം സ്നേഹിച്ചു എന്നും തന്റെ ജീവന്‍ വരെ ലോകത്തിന്റെ നന്മക്കായി നല്‍കി എന്നുമാണ് വിശ്വാസം. മനുഷ്യരാശിയുടെ പാപങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്…
Read More » -
ഹമാസിൻ്റെ തടവില്‍ ക്രൂര ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ഇസ്രായേല്‍ യുവതി
ടെൽഅവീവ്: ഹമാസിൻ്റെ തടവില്‍ ക്രൂര ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ഇസ്രായേല്‍ യുവതി.ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത് അഭിഭാഷകയായ അമിത് സൂസാന എന്ന യുവതിയാണ്. നിലവില്‍ ഹമാസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും അതിന്റെ ആഘാതം വിട്ടുമാറിയിട്ടില്ലെന്നും അഭിഭാഷക വ്യക്തമാക്കി.താൻ ബന്ദിയാക്കപ്പെട്ടതിന് പിന്നാലെ നിരന്തരമായ പീഡനത്തിന് ഇരയായെന്ന് 40 കാരിയായ സൂസാന മാധ്യമങ്ങളോട് പറഞ്ഞു.ഏകദേശം 55 ദിവസത്തിനുശേഷം ഹമാസിന്റെ തടവില്‍ നിന്ന് മോചിതരായ നൂറിലധികം ബന്ദികളോടൊപ്പമാണ് ഇവർ പുറത്തുവന്നത്. നേരത്തെ സൂസാനയെ ഹമാസ് തട്ടിക്കൊണ്ടുപോകുന്നന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ബന്ദികളാക്കിയവരില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ ഹമാസ് തോക്കുധാരികള്‍ മർദിക്കുന്നതും ഈ വീഡിയോയില്‍ കാണാം. അതേസമയം ഇസ്രായേല്‍ വനിതയുടെ ഈ വെളിപ്പെടുത്തല്‍ ഹമാസ് അംഗീകരിച്ചിട്ടില്ല. ബന്ദികളാക്കിയവരില്‍ ചിലർ ലൈംഗികാതിക്രമത്തിന് ഇരയായതായെന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിനെയും ഈ മാസമാദ്യം ഹമാസ് എതിർത്തിരുന്നു. ഇസ്രായേലിന്റെ 130 ഓളം ബന്ദികള്‍ ഇപ്പോഴും ഹമാസിൻ്റെ കസ്റ്റഡിയില്‍ ഉണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.
Read More » -
പാക്ക് വ്യോമതാവളത്തിനു നേരെ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ബലോച് ലിബറേഷന്‍ ആര്‍മി
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ വ്യോമതാവളമായ പിഎന്‍എസ് സിദ്ദിഖിനു നേരെ ആക്രമണം. വെടിവയ്പ്പും നിരവധി സ്‌ഫോടനങ്ങളും ടര്‍ബറ്റ് പ്രദേശത്ത് ഈ വ്യോമതാവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതായി പാക്ക് മാധ്യമങ്ങള്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ മജീദ് ബ്രിഗേഡ് ഏറ്റെടുത്തു. പാക്കിസ്ഥാനില്‍ ചൈന നിക്ഷേപിക്കുന്നതിലുള്ള എതിര്‍പ്പാണ് ആക്രമണത്തിന് കാരണമെന്ന് മജീദ് ബ്രിഗേഡ് പറഞ്ഞു. ചൈനയും പാക്കിസ്ഥാനും ചേര്‍ന്ന് പ്രദേശത്തെ വിഭവങ്ങളെല്ലാം ചൂഷണം ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചു. ബ്രിഗേഡ് പ്രവര്‍ത്തകര്‍ വ്യോമതാവളത്തിന് ഉള്ളില്‍ പ്രവേശിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. വ്യോമതാവളത്തിന് സമീപം ചൈനീസ് ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. മജീദ് ബ്രിഗേഡ് ടര്‍ബറ്റിലെ വ്യോമതാവളത്തിനു നേരെ ഈയാഴ്ച നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. മാര്‍ച്ച് 20ന് സമാന സംഭവം അരങ്ങേറിയിരുന്നു. ഇതില്‍ രണ്ടു പാക്കിസ്ഥാന്‍ സൈനികരും എട്ട് ബലോച്ച് പോരാളികളും കൊല്ലപ്പെട്ടു. ജനുവരി 29ന് ഗ്വാദാറിലെ മിലിറ്ററി ഇന്റലിജന്‍സ് ആസ്ഥാനത്തിനു നേരെയും മജീദ് ബ്രിഗേഡ് ആക്രമണം അഴിച്ചുവിട്ടിരുന്നു.
Read More » -
‘നരകം’ നേരില്‍ക്കണ്ട് ഐ.എസ്. ഭീകരര്‍!!! ചെവി മുറിച്ചെടുത്ത് സ്വയം തിന്നാന്‍ കൊടുക്കും, ലൈംഗീകപീഡനത്തിന് പ്രത്യേക ജയില്‍ സ്‌ക്വാഡ്; ജീവനോടെ പുറംലോകം കണ്ടാലും ‘ചത്തതിനൊക്കും’
ലണ്ടന്‍: റഷ്യയില്‍ നിരവധി പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിനിടയില്‍ പിടിയിലായ ഭീകരന്‍ എന്ന് സംശയിക്കപ്പെടുന്ന സെയ്യ്ദ്ക്രമി മുറോദാലി രാജാബാലിസോഡയുടെ വീഡിയോ ക്ല്പീംഗ് പുറത്തു വന്നു. അയാളുടെ ചെവിയുടെ ഒരു ഭാഗം മുറിച്ചെടുത്ത് അയാളെ അത് തിന്നാന്‍ നിര്‍ബന്ധിക്കുന്നതാണ് വീഡിയോ. തിന്നാന്‍ തയ്യാറായില്ലെങ്കില്‍ വായ കുത്തി തുറന്ന് അതിലേക്ക് ചെവിയുടെ കഷണം കുത്തി കയറ്റുമെന്ന് ഗാര്‍ഡ് ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഡെയ്‌ലി മെയില്‍ ആണ് ഈ ഭീകര ദൃശ്യം പുറത്തു വിട്ടിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം ഇയാള്‍ ചോര വാര്‍ന്നൊലിക്കുന്ന ശിരസ്സുമായി നിലത്ത് കിടക്കുന്നത് കാണാം. മറ്റൊരു വീഡിയോയില്‍ ഷംസിദ്ദീന്‍ ഫൈദുനി എന്ന ഭീകരന്‍ വായില്‍ പതയൊലിപ്പിച്ച് നഗ്നനായി നിലത്ത് കിടക്കുന്നതും കാണാം. ഇയാളുടെ ജനനേന്ദ്രിയത്തില്‍ ഒരു മിലിറ്ററി റേഡിയോ ഘടിപ്പിച്ച് ഇയാള്‍ക്ക് വൈദ്യൂതാഘാതം ഏല്‍പ്പിച്ചതാണ് ഇയാള്‍ പതയും നുരയും ഒലിപ്പിച്ച് താഴേ വീഴാന്‍ ഇടയാക്കിയത്. റഷ്യന്‍ സൈന്യത്തിന്റെ ഏറെ പ്രിയംകരമായ ഒരു ശിക്ഷാ വിധിയാണ് ഈ വൈദ്യൂതാഘാതമേല്‍പ്പിക്കല്‍ എന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന്…
Read More » -
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനരാരംഭിക്കാന്‍ പാക്കിസ്ഥാന്‍; നയതന്ത്ര ഇടപാടുകളില്‍ കാതലായ മാറ്റം
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള നയതന്ത്ര ഇടപാടുകളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ സൂചനകള്‍ നല്‍കി പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാര്‍. ബ്രസല്‍സില്‍ നടന്ന ആണവോര്‍ജ ഉച്ചകോടിയില്‍ പങ്കെടുത്തതിനു ശേഷം ലണ്ടനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വച്ചാണ് ഇന്ത്യയുമായുള്ള വ്യാപാര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി ഇഷാഖ് ദാര്‍ വെളിപ്പെടുത്തിയത്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കണമെന്ന് പാക്കിസ്ഥാന്‍ വ്യാപാര സമൂഹത്തിനിടയിലും മുറവിളി ഉയരുന്നുണ്ട്. 2019 ഓ?ഗസ്റ്റ് മുതല്‍ ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാക്കിസ്ഥാന്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇത് പുനസ്ഥാപിക്കാനാണ് പാക്കിസ്ഥാന്റെ നീക്കം. കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നലെ പാക്കിസ്ഥാന്‍ ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. പാക്കിസ്ഥാന്റെ സാമ്പത്തിക വളര്‍ച്ചയെ ഇത് കാര്യമായി ബാധിച്ചു. പുതിയ നിക്ഷേപങ്ങള്‍ കുറഞ്ഞതിനു പിന്നാലെ വിദേശ കടങ്ങള്‍ തിരിച്ചടയ്ക്കാനും പാക്കിസ്ഥാന് സാധിക്കുന്നില്ല. ഇതിനു പിന്നലെയാണ് ഇന്ത്യയുമായി വ്യാപാര ബന്ധം പുനസ്ഥാപിക്കാനുള്ള നീക്കം പാക്കിസ്ഥാന്‍ നടത്തുന്നത്. പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പിനു പിന്നലെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » -
മോദി വീണ്ടും എത്തുന്നു; തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് വീണ്ടുമെത്തുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദി എത്തുന്നത്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനാണ് മോദി വരുന്നത്. ഈ മാസം അവസാനമോ, ഏപ്രില്‍ ആദ്യ വാരമോ ആയിരിക്കും മോദിയുടെ സന്ദര്‍ശനം. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് തുടങ്ങിയവരും എത്തുന്നുണ്ട്. സമീപ കാലത്ത് അഞ്ച് തവണയാണ് മോദി കേരളത്തിലെത്തിയത്. തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലാണ് മോദി പങ്കെടുത്ത പരിപടികള്‍.
Read More » -
റഷ്യയിലെ കൂട്ടക്കൊല: വീഡിയോയുമായി ഐഎസ്, യുക്രെയ്‌ന് പങ്കില്ലെന്ന് യുഎസ്
മോസ്‌കോ: ക്രസ്നയാര്‍സ്‌കിലെ ക്രോകസ് സിറ്റി ഹാളില്‍ സംഗീതപരിപാടിക്കിടെ വെടിവയ്പു നടത്തുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടന. ഐഎസ് അഫ്ഗാന്‍ ഘടകം റഷ്യന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിനു പിന്നാലെ, യുക്രെയ്‌ന് സംഭവവുമായി ബന്ധമില്ലെന്ന് യുഎസ് പറഞ്ഞു. മോസ്‌കോയ്ക്ക് അടുത്തുള്ള ക്രസ്നയാര്‍സ്‌കിലെ വെടിവയ്പിനു ശേഷം അക്രമികള്‍ യുക്രെയ്‌നിലേക്ക് കടക്കാന്‍ ശ്രമിച്ചെന്ന റഷ്യയുടെ വാദത്തെ തുടര്‍ന്നാണ് യുഎസ് രംഗത്തെത്തിയത്. നാല് അക്രമികളെയും പിടികൂടിയത് യുക്രെയ്‌നിലേക്കു കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനാണു പറഞ്ഞത്. അക്രമികള്‍ക്കായി യുക്രെയ്ന്‍ അതിര്‍ത്തിയില്‍ സഹായം ഒരുക്കിയിരുന്നെന്നും ആരോപിച്ചിരുന്നു. കുറ്റം യുക്രെയ്‌ന്റെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണു പുട്ടിന്‍ നടത്തുന്നതെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. ഇതിനിടെ, റഷ്യന്‍ ഉദ്യോഗസ്ഥര്‍ അക്രമികളെ അറസ്റ്റു ചെയ്യുന്നതിന്റെ വീഡിയോകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഭീകരാക്രമണത്തില്‍ 143 പേര്‍ കൊല്ലപ്പെട്ടതിന്റെ ദുഃഖാചരണം റഷ്യയില്‍ ഉടനീളം നടന്നു. റഷ്യന്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ദേശീയ പതാക താഴ്ത്തി.
Read More » -
ഓസ്ട്രേലിയയില്‍ വീടിന് തീപിടിച്ച് മലയാളി നഴ്സ് മരിച്ചു
സിഡ്‌നി: ഓസ്ട്രേലിയയില്‍ വീടിന് തീപിടിച്ച് മലയാളി നഴ്സ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിനി ഷെറിൻ ജാക്സനാണ് (34) മരിച്ചത്. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയും എഞ്ചിനീയറുമായ ജാക്ക്സന്റെ ഭാര്യയാണ് ഷെറിൻ. സിഡ്‌നിക്ക് സമീപം ഡുബ്ബോയില്‍ ആയിരുന്നു സംഭവം. ഡുബ്ബോ ഹോസ്പിറ്റലിലെ നഴ്സായിരുന്നു യുവതി. സംഭവം നടക്കുമ്ബോള്‍ ഷെറിന്റെ ഭർത്താവ് ജാക്ക്സണ്‍ ജോലി സംബന്ധമായി പുറത്ത് പോയിരുന്നു. ഈ സമയം രണ്ട് നിലകളുള്ള വീട്ടില്‍ ഷെറിൻ മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിത്തം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Read More » -
56 വര്‍ഷം ജീവനില്ലാത്ത ഭ്രൂണം വയറ്റില്‍ ചുമന്നു; ശസ്ത്രക്രിയക്ക് പിന്നാലെ 81 കാരിക്ക് ദാരുണാന്ത്യം
സാവോ പോളോ: 56 വര്‍ഷം പഴക്കമുള്ള ഭ്രൂണം വയറില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ 81 കാരി മരിച്ചു. ബ്രസീല്‍ സ്വദേശിയായ ഡാനിയേല വെറ ആണ് മരിച്ചത്. ഏഴുകുട്ടികളുടെ അമ്മയാണ് മരിച്ച ഡാനിയേല. എന്നാല്‍, തന്റെ വയറ്റില്‍ ഒരു ഭ്രൂണമുണ്ടെന്ന കാര്യം അവര്‍ അറിഞ്ഞിരുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലപ്പോഴായി വയറുവേദന അനുഭവപ്പെടുകയും നിരവധി തവണ ഡോക്ടര്‍മാരെ കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഡാനിയേലയുടെ വയറ്റിലെ ജീവനില്ലാത്ത ഭ്രൂണത്തെ കണ്ടെത്താനായില്ല. അതിനിടെയാണ് അവര്‍ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. ചികിത്സ തേടിയപ്പോഴും ഭ്രൂണത്തെക്കുറിച്ച് യാതൊരു സൂചനയും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായില്ല. പകരം അണുബാധക്കുള്ള മരുന്നാണ് അവര്‍ക്ക് നല്‍കിയിരുന്നത്. തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങിലാണ് ഇവരുടെ വയറ്റില്‍ അഞ്ചു പതിറ്റാണ്ട് പഴക്കമുള്ള ഭ്രൂണമുണ്ടെന്ന് (സ്റ്റോണ്‍ ബേബി) കണ്ടെത്തിയത്. വയറിനുള്ളില്‍ വെച്ച് തന്നെ ജീവന്‍ നഷ്ടമായ ഭ്രൂണം പിന്നീട് കാല്‍സ്യ നിക്ഷേപം സംഭവിച്ച് കല്ലിന് സമാനമാകുന്ന അവസ്ഥയാണ് ‘സ്റ്റോണ്‍ ബേബി’. കല്ലിന് സമാനമാകുന്ന ഭ്രൂണം ‘ലിത്തോപീഡിയന്‍’…
Read More » -
മോസ്‌കോയില്‍ ഐ.എസ് ഭീകരാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു
മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 40 പേരുടെ നില ഗുരുതരമാണ്. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തില്‍ നിരവധി സ്ഫോടനങ്ങളും നടന്നു. കെട്ടിടത്തില്‍നിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. ഒന്‍പതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി നടന്നത്. ആറായിരം പേര്‍ വെടിവെപ്പ് നടക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. ഭീകരാക്രമണമെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചത്. ആഴ്ചയവസാനം നടക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മോസ്‌കോ മേയര്‍ അറിയിച്ചു. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചു.
Read More »