World
-
സഹായത്തിനായി കാത്തുനിന്നവര്‍ക്കു നേരെ ഇസ്രായേല്‍ ആക്രമണം; 29 പലസ്തീനികള്‍ കൊല്ലപ്പെട്ടു
ജറുസലേം: ഗാസ്സ മുനമ്പില്‍ വ്യാഴാഴ്ച ഇസ്രായേല്‍ നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 29 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ്സ ആരോഗ്യ മന്ത്രാലയം. സഹായം കാത്തുനിന്നവര്‍ക്കു നേരെയായിരുന്നു ആക്രമണം. സെന്‍ട്രല്‍ ഗാസ്സയിലെ അല്‍-നുസൈറാത്ത് ക്യാമ്പിലെ ഒരു സഹായ വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. വടക്കന്‍ ഗാസ്സ റൗണ്ട് എബൗട്ടില്‍ എയ്ഡ് ട്രക്കുകള്‍ക്കായി കാത്തുനിന്ന ജനക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പില്‍ 21 പേര് കൊല്ലപ്പെടുകയും 150-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ സഹായകേന്ദ്രങ്ങള്‍ ആക്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇസ്രായേല്‍ സൈന്യം നിഷേധിച്ചു. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് മാത്രം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുന്നതായി ഐഡിഎഫ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മുന്‍പും മാനുഷിക സഹായം കാത്തു നിന്നവര്‍ക്കു നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഫെബ്രുവരി 29ന്, ഗാസ്സ സിറ്റിക്ക് സമീപം സഹായത്തിനായി കാത്തുനിന്ന 100 ലധികം പലസ്തീനികളെ സൈന്യം വെടിവച്ചു കൊന്നതായി പലസ്തീന് ആരോഗ്യ അധികൃതര്‍…
Read More » -
റമദാനില്‍ ആഹാരം തയ്യാറാക്കുന്നതില്‍ തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു
റമദാനില്‍ ആഹാരം തയ്യാറാക്കുന്നതിനെ തുടർന്നുണ്ടായ തര്‍ക്കത്തെ തുടർന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു.ജോർദ്ദാന്റെ തലസ്ഥാനമായ അമ്മാനിലാണ് സംഭവം. തെക്കന്‍ അമ്മാനിലെ ഒരു വീട്ടിലായിരുന്നു സംഭവം.പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റമദാന് വ്രതാരംഭത്തിനിടയിലായിരുന്നു വാക്കുതര്‍ക്കം ഉണ്ടായത്. റമദാനില്‍ ഭക്ഷണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും ഇതിനെ തുടർന്ന് ഭര്‍ത്താവിന്റെ കുത്തേറ്റ യുവതി മരിക്കുകയുമായിരുന്നു
Read More » -
ദക്ഷിണാഫ്രിക്കയില്‍ മൂന്ന് കോപ്റ്റിക് വൈദികര്‍ കൊല്ലപ്പെട്ടു
അലക്സാണ്ട്രിയ : ഈജിപ്തിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭാംഗങ്ങളായ മൂന്ന് സന്യസ്ത വൈദികർ ദക്ഷിണാഫ്രിക്കയില്‍ കൊല്ലപ്പെട്ടു. ഈജിപ്തുകാരനായ ഫാ. താല്കാ മൂസ, ഫാ. മിനാ അവാ മാർക്കസ്, ഫാ. യൂസ്റ്റോസ് അവാ മാർക്കസ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദക്ഷിണാഫ്രിക്കയലെ കോപ്റ്റിക് സഭ അറിയിച്ചു. പ്രിട്ടോറിയയില്‍നിന്ന് 30 കിലോമീറ്റർ അകലെ കള്ളിനൻ എന്ന ചെറുപട്ടണത്തിലുള്ള സെന്റ് മാർക്ക് ആൻഡ് സെന്റ് സാമുവല്‍ ദ കണ്‍ഫസർ മഠത്തില്‍ ഇന്നലെ രാവിലെ കുത്തേറ്റു മരിച്ച നിലയിലാണു ഇവരെ കണ്ടെത്തിയത്. സംഭവത്തില്‍ ഈജിപ്തുകാരനായ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. കുറ്റകൃത്യത്തില്‍ ഒന്നിലധികം പേർ പങ്കെടുത്തതായി സംശയിക്കുന്നു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read More » -
ഇസ്രായേലിനെ ആയുധം നല്കി സഹായിക്കരുത്; ബൈഡന് കത്തയച്ച് യു.എസ് സെനറ്റര്‍മാര്‍
വാഷിങ്ടണ്‍: ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് എട്ട് സെനറ്റര്‍മാര്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചു. മാനുഷിക സഹായങ്ങള്‍ സുരക്ഷതിവും സമയബന്ധിതവുമായി ഗസ്സയിലെ ജനങ്ങളിലേക്ക് എത്തുന്നത് ഇസ്രായേല്‍ സര്‍ക്കാര്‍ തടയുകയാണെന്നും സ്വതന്ത്ര സെനറ്റര്‍ ബെര്‍ഡി സാന്‍ഡേഴ്സും ഏഴ് ഡെമോക്രാറ്റുകളും കത്തില്‍ വ്യക്തമാക്കി. അമേരിക്കയുടെ മാനുഷിക പ്രവര്‍ത്തനങ്ങളെ തടയുന്ന നെതന്യാഹു സര്‍ക്കാറിന്റെ നടപടി ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് കോറിഡോര്‍ നിയമത്തിന്റെ ലംഘനമാണ്. ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ആയുധങ്ങള്‍ അനുവദിക്കരുത്. ഗാസ്സയിലേക്കുള്ള മാനുഷിക സഹായം ശരിയായ രീതിയില്‍ എത്തിക്കാന്‍ നെതന്യാഹു സര്‍ക്കാറിനോട് അമേരിക്ക ആവശ്യപ്പെടണം. ഗസ്സയില്‍ അരങ്ങേറുന്ന മാനുഷിക ദുരന്തം ആധുനിക ചരിത്രത്തില്‍ അത്യപൂര്‍വമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ, പ്രസിഡന്റ് ജോ ബൈഡനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. റമദാനിന് മുമ്പ് ഗാസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാകുമെന്ന് ബൈഡന് അറിയിച്ചിരുന്നെങ്കിലും ഇപ്പോഴും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്.
Read More » -
യു.കെയിലെ ജീവിതം ദുരിതപൂര്‍ണം; മാനസികാരോഗ്യത്തില്‍ ആഫ്രിക്കയ്ക്കും പിറകിലെന്ന് പഠനം!
ന്യുയോര്‍ക്ക്: ലോകത്ത് ഏറ്റവും ദുരിതജീവിതം നിറഞ്ഞ രാജ്യങ്ങളിലൊന്ന് യു.കെയാണെന്ന് റിപ്പോര്‍ട്ട്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പഠനങ്ങളിലാണ് യു.കെ ഏറ്റവും പിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഉസ്ബെകിസ്താന്‍ മാത്രമാണ് ഈ റിപ്പോര്‍ട്ടില്‍ ബ്രിട്ടന്റെ പിറകിലുള്ളത്. അമേരിക്ക ആസ്ഥാനമായുള്ള സാപിയന്‍ ലാബ് എന്ന സ്ഥാപനമാണ് ഈ മാനസികാരോഗ്യ പഠനം നടത്തിയത്. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളും ഉയര്‍ന്ന ജീവിതച്ചെലവുമെല്ലാമാണ് യു.കെയിലെ ജീവിതം ദുരിതപൂര്‍ണമാക്കി മാറ്റുന്നതെന്നാണ് ഈ പഠനത്തില്‍ പറയുന്നത്. പഠനത്തില്‍ മെച്ചപ്പെട്ട മാനസിക ആരോഗ്യമുള്ള 71 രാജ്യങ്ങളുടെ പട്ടികയില്‍ 70ാം സ്ഥാനത്താണ് യു.കെയുള്ളത്. 71 രാജ്യങ്ങളില്‍ നിന്നുള്ള അഞ്ച് ലക്ഷത്തോളം വ്യക്തികളില്‍ നിന്നുള്ള വിവരങ്ങളില്‍ നിന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. യു.കെയില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്ത 35 ശതമാനം പേരും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ നേരിടുന്നവരാണ്. യുവാക്കളും സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്നവരുമാണ് കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടുന്നത്. 2020 ന് ശേഷം 18-20 വയസ്സിലുള്ളവര്‍ കൂടുതല്‍ മാനസിക പ്രശ്നങ്ങള്‍ നേരിടുന്നതായും പഠനത്തില്‍ സൂചിപ്പിക്കുന്നു. കോവിഡാനന്തരമുണ്ടായ ആരോഗ്യ, സാമ്പത്തിക പ്രശ്നങ്ങളാണ് ഇതിന്…
Read More » -
യെമനിലെ അല്‍ഖ്വയ്ദ നേതാവ് ഖാലിദ് അല്ബതാര്ഫി കൊല്ലപ്പെട്ടു
സൻഅ: യെമനിലെ അല്‍ഖ്വയ്ദ നേതാവ് ഖാലിദ് അല്ബതാർഫി കൊല്ലപ്പെട്ടതായി സംഘടന അറിയിച്ചു. യുഎസ് ഖാലിദിന്റെ തലയ്ക്ക് 50 ലക്ഷം ഡോളർ വിലയിട്ടിരുന്നു. അതേസമയം, മരണകാരണം അല്‍ഖ്വയ്ദ വെളിപ്പെടുത്തിയില്ല. വെളുത്ത ശവവസ്ത്രത്തിലും അല്‍ഖ്വയ്ദയുടെ കറുപ്പും വെളുപ്പും പതാകയിലും പൊതിഞ്ഞനിലയിലുള്ള ഖാലിദിന്റെ മൃതദേഹത്തിന്റെ വീഡിയോ അല്‍ഖ്വയ്ദ പുറത്തുവിട്ടു. സാദ് ബിൻ അതേഫ് അല്അവ്ലാകിയെ പുതിയ നേതാവായി അല്‍ഖ്വയ്ദ ഇൻ ദി അറേബ്യൻ പെനിൻസുല (എക്യുഎപി) പ്രഖ്യാപിച്ചു. ഇയാളുടെ തലയ്ക്ക് 60 ലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിരിക്കുന്നത്.
Read More » -
കോട്ടയം പാമ്പാടി സ്വദേശിനിയായ നഴ്സ് ബ്രിട്ടനില്‍ അന്തരിച്ചു
യുകെയിലെ കേംബ്രിജിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം പാമ്പാടി തേരകത്ത് ഹൗസിൽ അനീഷ് മാണിയുടെ ഭാര്യ ടീന സൂസൻ തോമസ് (37) ആണ് വിട പറഞ്ഞത്. കേംബ്രിജ് ആഡംബ്രൂക്ക് എൻഎച്ച്എസ് ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു. കാൻസർ രോഗം കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. 2020 ലാണ് ടീന ബ്രിട്ടനില്‍ എത്തുന്നത്. രണ്ട് മക്കളുണ്ട്. കാൻസർ രോഗം തിരിച്ചറിഞ്ഞതിനെ തുടർന്ന് ടീനയുടെ മാതാപിതാക്കള്‍ യുകെയില്‍ എത്തിയിരുന്നു. കേംബ്രിജില്‍ സെന്റ് ഇഗ്നാഷിയസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ ഇടവകാംഗങ്ങള്‍ ആണ് ടീനയും കുടുംബവും. സംസ്കാരം നാട്ടില്‍ നടത്താനാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നത്. യുകെയിലെ തുടർ നടപടി ക്രമങ്ങള്‍ പൂർത്തീകരിച്ചാലുടൻ മൃതദേഹം നാട്ടില്‍ എത്തിക്കും. സംസ്കാരം മണർകാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രലില്‍ പിന്നീട് നടക്കും.
Read More » -
മലയാളി കൊല്ലപ്പെട്ടതിന് ഇസ്രയേലിന്റെ തിരിച്ചടി: ലെബനനില്‍ 5 മരണം
ടെല്‍ അവീവ്: തെക്കൻ ലെബനന് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 5 മരണം.9 പേർക്ക് പരിക്കേറ്റു. ഖിർബെല് സെലം മേഖലയിലാണ് ആക്രമണം. ഗാസ യുദ്ധപശ്ചാത്തലത്തില്‍ ലെബനനിലെ ഹിസ്ബുള്ള ഭീകരർ ഇസ്രയേല്‍ അതിർത്തിയില്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവം. കഴിഞ്ഞാഴ്ച ഇസ്രയേലിലുണ്ടായ ഹിസ്ബുള്ള മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടിരുന്നു. കാർഷിക മേഖലയിലെ ജീവനക്കാരനും കൊല്ലം സ്വദേശിയുമായ നിബിൻ മാക്സ്വെൽ ആണ് മരിച്ചത്. രണ്ട് മലയാളി അടക്കം ഏഴു പേർക്ക് പരിക്കേറ്റിരുന്നു. ഹിസ്ബുള്ള ആക്രമണങ്ങളില്‍ ഇസ്രയേലില്‍ 10 സൈനികരും 7 സാധാരണക്കാരും ഇതുവരെ കൊല്ലപ്പെട്ടു. അതേ സമയം, ലെബനനില്‍ ഇസ്രയേല്‍ നടത്തിയ തിരിച്ചടികളില്‍ ഇതുവരെ 312 പേർ കൊല്ലപ്പെട്ടു. ഇതില്‍ 56 പേർ സാധാരണക്കാരും മറ്റുള്ളവർ ഹിസ്ബുള്ള അംഗങ്ങളുമാണ്.
Read More » -
പലസ്തീനികളുടെ ദുരിതത്തിന് കാരണം ഹമാസ്; ഗാസയ്ക്ക് മേല്‍ വീണ്ടും ലഘുലേഖ എയര്‍ഡ്രോപ് ചെയ്ത് ഇസ്രായേല്‍
ജറുസലേം: ഗാസയിലെ പലസ്തീനികളെ മാനസികമായി പീഡിപ്പിച്ച് ലഘുലേഖകള്‍ എയര്‍ഡ്രോപ്പ് ചെയ്ത് ഇസ്രായേല്‍ സൈന്യം. ഗാസയിലെ ദുരിതത്തിന് കാരണം ഹമാസാണെന്ന് കുറ്റപ്പെടുത്തിയാണ് ഇത്തവണ ലഘുലേഖകള്‍ വ്യോമമാര്‍ഗം വിതരണം ചെയ്തത്. ഭക്ഷണവും വെള്ളവുമില്ലാതെ പൊറുതി മുട്ടുന്ന ഗാസയിലെ ജനങ്ങളോട് ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാനും നന്നായി സംസാരിക്കാനും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ലഘുലേഖകള്‍ ഗാസയില്‍ വിതരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിനെ കുറ്റപ്പെടുത്തുന്ന ലഘുലേഖകളും എയര്‍ഡ്രോപ്പ് ചെയ്തത്. അറബിയിലുള്ള നൂറുകണക്കിന് ലഘുലേഖകളാണ് ഇസ്രായേല്‍ സൈന്യം ഗാസയില്‍ ആകാശമാര്‍ഗം വിതരണം ചെയ്തത്. ഗാസയുടെ നാശത്തിനും മാനുഷിക ദുരന്തത്തിനും കാരണം ഹമാസാണെന്നാണ് ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നത്. ഹമാസ് നേതാക്കന്മാരുടെ ചിത്രവും ലഘുലേഖയിലുണ്ട്. ഒരുവശത്ത് ഗാസയിലെ തകര്‍ന്ന വീട്ടില്‍ ഇഫ്താര്‍ ടേബിളില്‍ ഇരിക്കുന്ന പലസ്തീന് കുടുംബത്തിന്റെയും മറുവശത്ത് സമൃദ്ധമായ ഭക്ഷണം കഴിക്കുന്ന ഹമാസ് നേതാക്കളുടെയും വ്യാജ ചിത്രങ്ങളും പുറംചട്ടയില്‍ ചേര്‍ത്തിട്ടുണ്ട്. ഫലസ്തീനികളെ മാനസികമായി തളര്‍ത്തുക, ഹമാസ് വിരുദ്ധ മനോഭാവം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളുമായാണ് ഇസ്രായേല്‍ സേനയുടെ ലഘുലേഖ വിതരണം. ഗാസക്കാര്‍ക്കിടയിലേക്ക്…
Read More » -
ഈ വിമാനയാത്രകൾ അമേരിക്കയ്ക്കെന്നെന്നും നാണക്കേട് !
അമേരിക്കൻ എയർലൈൻസായ അലോഹയുടെ ബോയിംഗ് 737 എന്ന ജെറ്റ് വിമാനം അതിഭയാനകമായ അപകടത്തെ അതിജീവിച്ച് ചരിത്രത്തിലിടം പിടിച്ചത് 1988 ഏപ്രില്‍ 28ന് ആയിരുന്നു. അന്നായിരുന്നു ചരിത്രത്തിലാദ്യമായി മേല്‍ക്കൂരയില്ലാതെ ഒരു വിമാനം യാത്രക്കാരുമായി സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഒരിക്കലും രക്ഷപ്പെടില്ലെന്ന് കരുതിയ ഓരോ യാത്രക്കാരും ജീവനോടെ ഭൗമോപരിതലത്തിലെത്തി. ഒരാളൊഴികെ.. ജീവനക്കാരിയായിരുന്ന ക്ലാരബെല്ല ലാൻസിംഗ്. ആകാശത്ത് വച്ച് അപ്രതീക്ഷിതമായി വിമാനത്തിന്റെ മേല്‍ക്കൂര അടർന്നുപോയപ്പോള്‍ അവരും പുറത്തേക്ക് പറന്നു പോയി. വ്യോമയാന മേഖല ഇന്നും ഞെട്ടലോടെ രേഖപ്പെടുത്തുന്ന സംഭവമാണ് ഹവായിലെ ഹിലോയില്‍ നിന്ന് ഹോനൊലുലുവിലേക്കോള്ള ആ വിമാനയാത്ര. 89 യാത്രക്കാരും ആറ് ജീവനക്കാരും അന്ന് വിമാനത്തിൽ ഉണ്ടായിരുന്നു. 40 മിനിറ്റ് മാത്രമാണ് യാത്രാദൈർഘ്യം. പറന്നുയർന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വിമാനത്തിനുള്ളിലെ മർദ്ദം പൊടുന്നനെ നഷ്ടപ്പെട്ടു. ഇതേസമയം 24,000 അടി മുകളിലൂടെയായിരുന്നു വിമാനം പറന്നിരുന്നത്. മർദ്ദം നഷ്ടപ്പെട്ടതോടെ വിമാനത്തിന്റെ മേല്‍ക്കൂര വലിയൊരു ശബ്ദത്തോടെ അടർന്ന് തെറിച്ചുപോയി. പസഫിക് സമുദ്രത്തിന് മുകളിലൂടെ മേല്‍ക്കൂരയില്ലാതെ വിമാനം സഞ്ചരിച്ചു.ഇതിനിടെയാണ് ജീവനക്കാരി ക്ലാരബെല്ലയെ നഷ്ടപ്പെട്ടത്. ഇവർ…
Read More »