NEWS
-
പരാതി തീര്‍പ്പാക്കി മടങ്ങി, പിന്നാലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സ്വയം തീകൊളുത്തി; യുവാവ് മരിച്ചു
പാലക്കാട്: ആലത്തൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി പത്തനാംപുരം സ്വദേശി രാജേഷാണ് (30) ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച പരാതി ഒത്തുതീര്‍പ്പാക്കി മടങ്ങിയതിന് പിന്നാലെയാണ് സ്റ്റേഷനിലേക്ക് തിരിച്ചെത്തി തീകൊളുത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. രാജേഷ് ശല്യപ്പെടുത്തുന്നുവെന്നുള്ള യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇരുവരെയും അന്നേദിവസം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുക്കൂട്ടരുടെയും സമ്മതപ്രകാരം പരാതി ഒത്തുതീര്‍പ്പാക്കിയശേഷം സ്റ്റേഷനില്‍നിന്നു പോയി തിരികെ എത്തിയ രാജേഷ് സ്വയം തീ കൊളുത്തുകയായിരുന്നു എന്ന് ആലത്തൂര്‍ പൊലീസ് പറയുന്നു. ഉച്ചയോടെ മണ്ണെണ്ണയില്‍ കുളിച്ച് സ്റ്റേഷനിലേക്ക് തിരികെയെത്തിയ രാജേഷ് ദേഹത്ത് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജേഷിനെ ഉടന്‍ തന്നെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
Read More » -
കേജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, നിര്‍ണായക വെളിപ്പെടുത്തല്‍ അല്പസമയത്തിനകം?
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇന്നു നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയേക്കുമെന്നു വിവരം. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിലാണു കേജ്രിവാള്‍. ഇ.ഡിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കോടതിയില്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നു കഴിഞ്ഞ ദിവസം കേജ്രിവാളിന്റെ ഭാര്യ സുനിത പ്രഖ്യാപിച്ചിരുന്നു. മദ്യനയ അഴിമതിയുടെ പിന്നലെ പണത്തിന്റെ സ്രോതസ്സ് എവിടെനിന്നാണെന്ന് അദ്ദേഹം വെളിപ്പെടുത്തുമെന്നും സുനിത പറഞ്ഞു. ഡല്‍ഹി ജനതയെ കഷ്ടപ്പെടുത്തുകയാണു ചെയ്യുന്നത് എന്നാരോപിച്ചു ബിജെപിയെയും അവര്‍ കുറ്റപ്പെടുത്തി. ജയിലില്‍ ഇരുന്നുകൊണ്ടു രണ്ട് ഉത്തരവുകളാണു കേജ്രിവാള്‍ പുറപ്പെടുവിച്ചത്. കേജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു പ്രസ്താവനകളുമായി യുഎസും ജര്‍മനിയും രംഗത്തുവന്നിരുന്നു. സംഭവത്തില്‍ സുതാര്യമായ അന്വേഷണം നടത്തണമെന്ന് അവര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് അരവിന്ദ് കേജ്രിവാളിനെ ഇഡി അറസ്റ്റുചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കേജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു. ഇതുസംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഏപ്രില്‍ രണ്ടുവരെ ഇ.ഡിക്ക്…
Read More » -
ഒഡീഷയിലെ സംബാല്‍പൂരില്‍ മസ്ജിദിനു നേരെ ബോംബേറ്
ഭുവനേശ്വർ: ഒഡീഷയിലെ സംബാല്‍പൂരില്‍ മസ്ജിദിനു നേരെ ബോംബേറ്.കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. മഅ് രിബ് നമസ്‌കാരത്തിനു പിന്നാലെയാണ് സംബാല്‍പൂരിലെ പിര്‍ ബാബ സ്‌ക്വയറിലെ സദര്‍ മസ്ജിദിനു നേരെ ബോംബെറിഞ്ഞത്. പള്ളിയെ ലക്ഷ്യമിട്ട് എറിഞ്ഞ ബോംബ് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിലാണ് വീണതെന്ന് പ്രദേശവാസി പറഞ്ഞു. സംഭവത്തിൽ മൂന്നുപേര്‍ക്ക് പരിക്കേറ്റു.റിക്ഷ വലിക്കുന്നയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. മൂവരും പ്രദേശത്തെ ആശുപത്രിയില്‍ ചികില്‍സയിലാണ്.അടുത്തുള്ള മേല്‍പ്പാലത്തില്‍ നിന്ന് അജ്ഞാതര്‍ ബോംബെറിഞ്ഞ ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു.ബോംബേറില്‍ മോട്ടോര്‍ സൈക്കിള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. അതേസമയം നാടന്‍ ബോംബുകളാണ് എറിഞ്ഞതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നെന്നും എസ്പി മുകേഷ് ഭാമു പറഞ്ഞു.
Read More » -
സെലിബ്രിറ്റികളും പെരുമ്പാവൂര്‍ അനസും തമ്മിലെന്ത്? ഗുണ്ടാ നേതാവ് വിദേശത്തേക്ക് കടന്നത് വ്യാജ പാസ്‌പോര്‍ട്ടില്‍
കൊച്ചി: കൊലപാതകം, വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ പെരുമ്പാവൂര്‍ അനസ് എന്ന ഗുണ്ടാതലവന്‍ ഗള്‍ഫിലേയ്ക്ക് കടന്നത് വ്യാജ പാസ്‌പോര്‍ട്ടിലാണെന്ന് റിപ്പോര്‍ട്ട്. ട്രെഡിങ്ങിന്റെ പേരില്‍ നിരവധി പേരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത് അനസ് ദുബൈയിലേയ്ക്ക് കടന്നതായി ഗുണ്ടാനേതാവ് ഔറംഗസേബ് വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പെരുമ്പാവൂര്‍ അനസിന്റെ വ്യാജ പാസ്‌പോര്‍ട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. കര്‍ണാടകയില്‍ നിന്ന് ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും ഉള്‍പ്പെടെ വ്യാജമായി നിര്‍മ്മിച്ച് പാസ്‌പോര്‍ട് തരപ്പെടുത്തി. ഒന്നര ലക്ഷം രൂപ നല്‍കിയാല്‍ ഇങ്ങനെ വ്യാജമായി പാസ്‌പോര്‍ട്ട് നല്‍കുന്ന മാഫിയകള്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ ഗള്‍ഫിലേയ്ക്ക് കടന്ന അനസ് അവിടെ ബിസിനസ് ശ്യംഖല കെട്ടിപ്പടുക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം. ഇതിന് സിനിമാ താരങ്ങളുടെയും സഹായം അനസിന് ലഭിക്കുന്നുണ്ട്. അതേസമയം, കൊച്ചിയിലെ ഗുണ്ടാതലവനായ അനസിന് ഗള്‍ഫില്‍ താരപരിവേഷമാണ്. ഗള്‍ഫിലെ പ്രവാസി വ്യാവസായിയുടെ പുതിയ ബിസിനസ് സംരംഭത്തിന്റെ ഉദ്ഘാടനത്തിന് സിനിമാ താരങ്ങള്‍ക്കൊപ്പം അനസും അതിഥിയായി എത്തിയിരുന്നു. ശ്വോതാ മേനോന്‍, മാളവിക മേനോന്‍,…
Read More » -
നാഗൗര്‍ ബി.ജെ.പി സ്ഥാനാര്‍ഥി ജ്യോതി മിര്‍ധയുടെ ആസ്തി 126 കോടി; സ്വന്തമായി കാറില്ല!
ജയ്പുര്‍: രാജസ്ഥാനിലെ നാഗൗറില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥി ജ്യോതി മിര്‍ധയ്ക്ക് 126 കോടി രൂപയുടെ ആസ്തി. എന്നാല്‍, സ്വന്തമായി കാറില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ കൊടുത്ത സത്യവാങ്മൂലത്തിലാണ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. ലൈസന്‍സുള്ള ഒരു തോക്കും പിസ്റ്റളും മിര്‍ധയുടെ പക്കലുണ്ട്. അവര്‍ക്ക് ജയ്പൂര്‍, ഗുരുഗ്രാം, മുംബൈ, നാഗൗര്‍ എന്നിവിടങ്ങളില്‍ പ്ലോട്ടുകളും ഫ്‌ലാറ്റുകളും കാര്‍ഷിക ഫാമുകളും ഉണ്ട്. ഇവരുടെ കൈവശം 1.70 ലക്ഷം രൂപ പണമായും ഭര്‍ത്താവിന്റെ പക്കല്‍ 1.40 ലക്ഷം രൂപയുമുണ്ട്. ജ്യോതി മിര്‍ധയുടെ ജംഗമ സ്വത്തുക്കള്‍ ഭര്‍ത്താവിനെക്കാള്‍ കുറവാണ്.ജ്യോതിക്ക് 4.23 കോടിയുടെ ജംഗമ ആസ്തിയും ഭര്‍ത്താവിന് 31.84 കോടി രൂപയുടെ ജംഗമ ആസ്തിയുമുണ്ട്. കൂടാതെ സ്ഥാനാര്‍ഥിക്ക് 54.86 കോടി രൂപയുടെയും ഭര്‍ത്താവിന് 35.50 കോടിയുടെ സ്ഥാവര സ്വത്തുമുണ്ട്. ജ്യോതിക്ക് 16.59 കോടിയുടെ കടമുള്ളതായും ഭര്‍ത്താവില്‍ നിന്നും 19.83 കോടി രൂപ കടമായി വാങ്ങിയതായും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇവരുടെ മൂന്ന് അക്കൗണ്ടുകളിലായി 57.95 ലക്ഷം രൂപയും ഭര്‍ത്താവിന്റെ പേരില്‍ സ്ഥിര നിക്ഷേപമായി 6.82…
Read More » -
നാഗര്‍കോവില്‍ – കന്യാകുമാരി പാതയില്‍ അറ്റകുറ്റപ്പണി; 11 ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: നാഗര്‍കോവില്‍ – കന്യാകുമാരി പാതയിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് വ്യാഴാഴ്ച 11 ട്രെയിനുകള്‍ റദ്ദാക്കി. കൊച്ചുവേളി – നാഗര്‍കോവില്‍ സ്പെഷ്യല്‍ ഷെഡ്യൂള്‍, തിരുനെല്‍വേലി – നാഗര്‍കോവില്‍ സ്പെഷ്യല്‍ ട്രെയിന്‍, നാഗര്‍കോവില്‍ – കന്യാകുമാരി സ്പെഷ്യല്‍ ട്രെയിന്‍, കന്യാകുമാരി – കൊല്ലം മെമു എക്സ്പ്രസ്, കൊല്ലം – ആലപ്പുഴ സ്പെഷ്യല്‍, കൊല്ലം – തിരുവനന്തപുരം സ്പെഷ്യല്‍ എന്നിവയാണ് റദ്ദാക്കിയത്. ഇവ കൂടാതെ 14 ട്രെയിനുകള്‍ ഭാഗീകമായും റദ്ദാക്കിയതായും ഈ പാതയിലെ അറ്റകുറ്റപണികള്‍ ഇന്ന് അവസാനിച്ചേക്കുമെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു. വരും ദിവസങ്ങളില്‍ മറ്റുപാതകളില്‍ അറ്റകുറ്റപ്പണികള്‍ ഉണ്ടായേക്കുമെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു.
Read More » -
സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ അഞ്ചര പവന്റെ മാല കവര്‍ന്ന സംഭവം: സെക്യൂരിറ്റി ജീവനക്കാരനായ പ്രതി പിടിയില്‍
തിരുവനന്തപുരം: പൊഴിയൂര്‍ പാവറയില്‍ വീട്ടമ്മയുടെ അഞ്ചര പവന്റെ സ്വര്‍ണമാല സ്‌കൂട്ടറിലെത്തി പൊട്ടിച്ചെടുത്ത സംഭവത്തില്‍ പ്രതി പിടിയില്‍. പാറശ്ശാല കരുമാനൂര്‍ സ്വദേശിയായ അരുണിനെയാണ് പൊഴിയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഊരമ്പ് പാവറ റോഡില്‍ തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തിയ യുവാവ് പാവറ സ്വദേശി സൗമ്യയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. വീടിനു സമീപമുള്ള പള്ളിയിലേക്ക് നടന്നുപോകുകയായിരുന്നു സൗമ്യ. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മോഷ്ടിച്ച മാല പാറശ്ശാലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ഇയാള്‍ പണയപ്പെടുത്തിയെന്നും പോലീസ് കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ അരുണ്‍, ഫാത്തിമാ നഗറില്‍ വാടകയ്ക്ക് താമസിക്കുകയാണ്.
Read More » -
”പീഡാനുഭവം പോസിറ്റീവ് എനര്‍ജിയിലേക്ക് നയിക്കും; ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു”
തൃശൂര്‍: ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ഈസ്റ്റര്‍ ആഘോഷിക്കാന്‍ പറ്റാത്ത നിര്‍ഭാഗ്യവാന്മാരുണ്ടെന്നും മാര്‍ റാഫേല്‍ തട്ടില്‍ പെസഹാദിന സന്ദേശത്തില്‍ പറഞ്ഞു. ”സഹനങ്ങള്‍ ഒരിക്കലും അവസാനമല്ല, ചക്രവാളങ്ങള്‍ തുറക്കാനുള്ള വാതായനങ്ങളാണു സഹനങ്ങള്‍. എല്ലാ സഹനങ്ങളും പീഡാനുഭവങ്ങളും പോസിറ്റീവ് എനര്‍ജിയിലേക്കു നയിക്കും” റാഫേല്‍ തട്ടില്‍ വിശദീകരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ പെസഹാദിന ശുശ്രൂഷകള്‍ക്കു മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. കാല്‍കഴുകല്‍ ശുശ്രൂഷയും മേജര്‍ ആര്‍ച്ച് ബിഷ്പ്പ് നിര്‍വഹിച്ചു.
Read More » -
കൊല്ലം സ്വദേശിനിയായ യുവതി പനിബാധിച്ച് കുവൈറ്റില്‍ മരിച്ചു
കൊല്ലം: അസുഖബാധിതയായതിനെ തുടര്‍ന്ന്‍ ചികിത്സക്കായി നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് എടുത്ത യുവതി കുവൈറ്റില്‍ മരിച്ചു.അഞ്ചൽ ഏരൂര്‍ ആയിരനെല്ലൂര്‍ സ്വദേശി സത്യവതി (46) ആണ് മരിച്ചത്. സാല്‍മയില്‍ ഹൗസ് മെയിഡ് ആയി ജോലി നോക്കിവന്ന സത്യവതിയെ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇതിനിടെ ബിപികൂടുകയായിരുന്നു.തുടർന്ന് മുബാറക്ക് അല്‍ കബീർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സില്‍ മരണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിചച്ചിട്ടുണ്ട്. പത്തുവര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുന്ന സത്യവതി അവിവാഹിതയാണ്.
Read More » -
എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം: ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഏഴ് എസ്എഫ്ഐക്കാര്‍ക്കെതിരെയാണ് കേസ്. എബിവിപിയുടേയും എന്‍ഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, തടഞ്ഞു നിര്‍ത്തല്‍, ആയുധം കൊണ്ടുള്ള ആക്രമണം, മര്‍ദ്ദനം, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. ഇന്നലെ രാവിലെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാര്‍ വോട്ടു ചോദിച്ച് ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐടിഐയിലെത്തിയത്. എന്നാല്‍, കൃഷ്ണകുമാറിനെ തടഞ്ഞ എസ്എഫ്ഐ പ്രവര്‍ത്തകര്‍, സ്ഥാനാര്‍ത്ഥിയെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇതേത്തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സ്പോര്‍ട് ഡേയുമായി ബന്ധപ്പെട്ട ചടങ്ങില്‍ മുന്‍കൂട്ടി അറിയിക്കാതെ സ്ഥാനാര്‍ത്ഥിയെ സംസാരിപ്പിക്കാന്‍ അനുവദിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് എസ്എഫ്ഐ വിശദീകരിക്കുന്നത്.
Read More »