February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      December 29, 2023

      ആധാർ കാർഡ് ഉപയോഗിച്ച് തൽക്ഷണ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയാണ്…

      Business

      • കുതിപ്പിനു പിന്നാലെ കുത്തനെ ഇടിഞ്ഞ് സ്വർണവില; വെള്ളിയുടെ വിലയും താഴേക്ക്

        സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ പവന് 40420 രൂപയിലേക്ക് കുതിച്ചതിനു പിന്നാലെയാണ് ഇന്ന് സ്വർണവില ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇന്നലെ 400 രൂപ വർധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒൻപത് മാസത്തിന് ശേഷത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ ഉയർന്നിരുന്നു. വിപണിയിൽ ഇന്നത്തെ വില 4990 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വില ഇന്ന് 30 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപ വർദ്ധിച്ചിരുന്നു. ഇന്നത്തെ വിപണി വില 4125 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 73 രൂപയായി. ഇന്നലെ ഒരു രൂപ വർദ്ധിച്ചിരുന്നു. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല.…

        Read More »
      • മറവിയുള്ള ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ആശ്വാസം; സമയപരിധിക്കുള്ളിൽ കുടിശ്ശിക അടയ്ക്കാൻ മറന്നാൽ, അവസാന തിയതി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ വരെ പിഴയില്ലാതെ അടയ്ക്കാം

        ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കുന്നത് മറന്നാൽ എന്ത് ചെയ്യും? പ്രത്യേകിച്ച് ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ, ഒരു പേയ്‌മെന്റ് നൽകുമ്പോൾ അത് മറക്കുന്നത് സാധാരണമാണ്. ഓരോ മാസവും ഇങ്ങനെ നിരവധി ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾക്കുള്ള അവസാന തീയതികൾ ഓർത്തുവെക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യവുമാണ്. കൃത്യസമയത്ത് ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് നടത്താൻ മറന്നെങ്കിൽ പരിഭ്രാന്തരാവേണ്ട ആവശ്യം ഇല്ല. കാരണം, അവസാന തിയതിക്ക് ശേഷം മൂന്ന് ദിവസത്തിന് ശേഷം മാത്രമേ പിഴ ഈടാക്കാൻ പാടുള്ളൂവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബാങ്കുകൾക്കും ക്രെഡിറ്റ് കാർഡ് വിതരണക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്. സാധാരണയായി ബാങ്കുകളും ക്രെഡിറ്റ് കാർഡ് വിതരണക്കാരും ക്രെഡിറ്റ് കാർഡ് പേയ്മെന്റ് നൽകേണ്ട അവസാന തിയതിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ പിഴ ഈടാക്കും. വൈകി നൽകുന്ന പേയ്‌മെന്റുകൾക്ക് ചാർജുകളും ഈടാക്കാറുണ്ട്. എന്നാൽ ഇപ്പോൾ ക്രെഡിറ്റ് കാർഡ് കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കാൻ നിങ്ങൾ മറന്നെങ്കിൽ, സമയപരിധി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പേയ്മെന്റ് ചെയ്യാം. പിഴ നൽകാതെ തന്നെ…

        Read More »
      • റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ നിക്ഷേപ വായ്പാ നിരക്കുകൾ ഉയർത്തുന്നു; അറിയാം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥിര നിക്ഷേപത്തി​ന്റെ നിരക്കുകൾ

        റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് ശേഷം രാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ വായ്പാ നിരക്കുകൾ ഉയർത്തുകയാണ്. അപകട സാധ്യതയില്ലാത്ത നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ തെരെഞ്ഞെടുക്കുന്നതാണ് സ്ഥിര നിക്ഷേപം. സ്ഥിര നിക്ഷേപത്തിന് ഇപ്പോൾ പലിശ നിരക്ക് ഉയർത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. തെരെഞ്ഞെടുത്ത കാലയളവിലേക്കുള്ള പലിശ നിരക്കാണ് എസ്ബിഐ ഉയർത്തിയിരിക്കുന്നത്. രണ്ട് കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ എഫ്ഡികളുടെ പുതുക്കിയ നിരക്കുകൾ ഡിസംബർ 13 മുതൽ അതായത് ഇന്ന് മുതൽ നിലവിൽ വന്നു. പുതുക്കിയ പലിശ നിരക്കുകൾ അറിയാം 7 ദിവസം മുതൽ 45 ദിവസം വരെ – 3 ശതമാനം 46 ദിവസം മുതൽ 179 ദിവസം വരെ – 4.5 ശതമാനം 180 ദിവസം മുതൽ 210 ദിവസം വരെ – 5.25 ശതമാനം 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ – 5.50 ശതമാനം മുതൽ 5.75…

        Read More »
      • രാജ്യത്തെ ഗോതമ്പ് കൃഷിയിൽ വർദ്ധന; വിസ്തൃതി 25 ശതമാനം ഉയർന്നു

        ദില്ലി: രാജ്യത്തെ ഗോതമ്പ് കൃഷിയിൽ വർദ്ധന. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഡിസംബർ 9ന് അവസാനിച്ച ആഴ്ചയിൽ ഗോതമ്പ് കൃഷിയുടെ വിസ്തൃതി 25 ശതമാനം ഉയർന്നു. മെച്ചപ്പെട്ട ആദായം പ്രതീക്ഷിച്ച് കർഷകർ കൂടുതൽ പ്രദേശത്ത് വിളയിറക്കിയതാണ് കാരണം. രാജ്യത്ത് ഗോതമ്പിന് ഉയർന്ന വില രേഖപ്പെടുത്തിയതും സർക്കാരിന്റെ കൈവശമുള്ള സ്റ്റോക്ക് കുറഞ്ഞതും കർഷകരെ കൃഷി വർദ്ധിപ്പിക്കാൻ പ്രേരിപ്പിച്ചു. അടുത്ത കുറച്ച് മാസങ്ങളിൽ വിപണികൾ ഗോതമ്പിന് അനുകൂലമായി തുടരുമെന്ന് പ്രതീക്ഷിച്ച് നിരവധി വ്യാപാരികളാണ് ഗോതമ്പ് കൃഷിയിലേക്ക് ഇറങ്ങിയിരിക്കുന്നത്. കൃഷി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച വരെ ഏകദേശം 25.57 ദശലക്ഷം ഹെക്ടറിൽ ഗോതമ്പ് വിതച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 20.39 ദശലക്ഷം ഹെക്ടറായിരുന്നു. മൊത്തത്തിൽ, സാധാരണയായി 30 മുതൽ31 ദശലക്ഷം ഹെക്ടർ ഭൂമിയിലാണ് ഗോതമ്പ് വിതയ്ക്കുന്നത്. അതേസമയം, ഉത്തരേന്ത്യയിൽ ഇതുവരെയുള്ള ശൈത്യകാലത്തേക്കാൾ പകൽ സമയത്തെ താപനില ഉയരുന്നതും ആശങ്കാജനകമാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഈ വർഷം വടക്കുഭാഗത്ത്…

        Read More »
      • നോര്‍ക്ക എസ്.ബി.ഐ വായ്പാ മേള

        തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ഡിസംബര്‍ 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കുന്നു. തൃശൂര്‍ , പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് വായ്പാ മേള.രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. കോഴിക്കോട് എസ്.ബി.ഐ റീജിയണല്‍ ബിസ്സിനസ്സ് ഓഫീസിലും, മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയില്‍ ബ്രാഞ്ചുകളിലുമാണ് വായ്പാ മേള നടക്കുക. പങ്കെടുക്കാന്‍ താല്‍പര്യമുളള പ്രവാസി സംരംഭകര്‍ ഡിസംബര്‍ 15 നകം നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നോര്‍ക്ക റൂട്‌സില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ക്ക് മാത്രമേ ലോണ്‍ മേളയില്‍ പങ്കെടുക്കാന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770 511, +91-7736 917 333 (വാട്‌സ്ആപ്പ്) എന്നീ നമ്പറുകലിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍…

        Read More »
      • രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒയോ ശക്തമായ മുന്നേറുന്നു; ബുക്കിംഗില്‍ 83 ശതമാനം വര്‍ദ്ധന

        ദില്ലി: ട്രാവല്‍ ടെക് സ്ഥാപനമായ ഒയോ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ മുന്നേറ്റം നടത്തുന്നു. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വർഷങ്ങളിൽ ഒയോ കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഈ വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ ബിസിനസ് നഗരങ്ങളിലെ ബുക്കിംഗിൽ 83 ശതമാനം വർദ്ധനവാണ് ഒയോ രേഖപ്പെടുത്തിയത്.  കമ്പനിയുടെ ബിസിനസ് ട്രാവൽ ട്രെൻഡ്സ് റിപ്പോർട്ട് 2022 അനുസരിച്ച്, ഏറ്റവും കൂടുതൽ ബുക്ക് ചെയ്ത ബിസിനസ്സ് നഗരം ദില്ലിയാണ്. തൊട്ടുപിന്നാലെ ഹൈദരാബാദ്. ബംഗളൂരു, കൊൽക്കത്ത, ചെന്നൈ എന്നിവ ബുക്കിംഗിൽ മുന്നിട്ട് നിൽക്കുന്നു. ദില്ലിയുടെ 50  ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഹൈദരാബാദ് ബുക്കിംഗിൽ 100 ​​ശതമാനം വളർച്ച രേഖപ്പെടുത്തി.  ബെംഗളൂരുവിൽ 128 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ കൊൽക്കത്തയിലും ചെന്നൈയിലും യഥാക്രമം 96 ശതമാനവും 103 ശതമാനവും വളർച്ച രേഖപ്പെടുത്തി. ബിസിനസ്സ് യാത്രകൾ ഈ വർഷം ഉയർന്നിട്ടുണ്ട്. ഈ പ്രവണത തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് ഒയോ വ്യക്തമാക്കി.  ബിസിനസ്സ് യാത്രക്കാർക്ക് തടസ്സമില്ലാത്ത…

        Read More »
      • ആമസോണിൽ വൻ സാമ്പത്തിക പ്രതിസന്ധി; 20,000 ജീവനക്കാരെ ഉടനെ പിരിച്ചുവിട്ടേക്കും, മുൻപ് പിരിച്ചുവിടുമെന്ന് പറഞ്ഞിരുന്ന കണക്കിന്റെ ഇരട്ടി!

        വാഷിങ്ടൺ: ആമസോണിൽ വൻ സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്. പ്രതിസന്ധിയെത്തുടർന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കമ്പനിയിലെ 20,000 ജീവനക്കാരെ ഉടനെ പിരിച്ചുവിടുമെന്നാണ് സൂചന. നേരത്തെ പിരിച്ചുവിടുമെന്ന് പറഞ്ഞിരുന്ന കണക്കിന്റെ ഇരട്ടിയാണിത്. ആമസോണിന്റെ മിക്ക പ്രദേശങ്ങളിലുമുള്ള , വിവിധ ഡിപ്പാർട്ട്‌മെന്റുകളിലുള്ള ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന. വിതരണ കേന്ദ്രത്തിലെ ജീവനക്കാർ, ടെക്നോളജി സ്റ്റാഫ്, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ എന്നിവരെയാണ് ഇത്തരത്തിൽ പിരിച്ചുവിടുന്നത്. വരും മാസങ്ങളിൽ പിരിച്ചുവിടൽ വർധിപ്പിക്കുമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിരിച്ചുവിടൽ എത്ര ജീവനക്കാരെ ബാധിക്കുമെന്ന് പറഞ്ഞിട്ടില്ല. എല്ലാ തലത്തിലും ഉള്ളവരെ ഇത് ബാധിക്കുമെന്നാണ് സൂചന. ജീവനക്കാരുടെ പ്രവർത്തന മികവ് അടിയന്തരമായി വിലയിരുത്തണമെന്ന് കമ്പനി മാനേജർമാരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. നേരത്തെ 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോൺ.കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടൽ ആയിരിക്കും ആമസോണിൽ നടക്കുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ട് വന്നിരുന്നു. കോവിഡിന് പിന്നാലെ സാധനങ്ങളുടെ…

        Read More »
      • കാർ നിർമ്മാതാക്കൾക്ക് നവംബറിൽ കൊയ്ത്ത് കാലം; അറിയാം നേട്ടമുണ്ടാക്കിയ കമ്പനികളും കണക്കുകളും

        മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, എംജി മോട്ടോർ ഇന്ത്യ തുടങ്ങിയ കാർ നിർമ്മാതാക്കൾക്ക് 2022 നവംബർ നല്ല മാസമായിരുന്നു. മേൽപ്പറഞ്ഞ എല്ലാ കമ്പനികളും ആഭ്യന്തര വിപണിയിൽ മാന്യമായ വളർച്ച രേഖപ്പെടുത്തി. 2022 നവംബറിലെ കാർ വിൽപ്പനയുടെ പ്രധാന വിശദാംശങ്ങൾ ഇതാ. മാരുതി വിൽപ്പന മൊത്തം 1.59 ലക്ഷം യൂണിറ്റ് വിൽപ്പനയോടെ, ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി 14.3 ശതമാനം വളർച്ച രേഖപ്പെടുത്തി. മിനി, കോംപാക്ട് കാറുകളുടെ 91.095 യൂണിറ്റുകളും യുവികളുടെ 32,563 യൂണിറ്റുകളും (യൂട്ടിലിറ്റി വാഹനങ്ങൾ) വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ 7.7 ശതമാനം (19,738 യൂണിറ്റുകളോടെ) ഇടിവ് രേഖപ്പെടുത്തി. ഹ്യുണ്ടായ് വിൽപ്പന കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 37,001 യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത് 48,003 യൂണിറ്റുകൾ റീട്ടെയിൽ ചെയ്തതായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അറിയിച്ചു. ഇത് 29.7 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതിന്റെ…

        Read More »
      • ഊരാളുങ്കൽ സൊസൈറ്റി മൂന്നാം വർഷവും ലോകത്തു രണ്ടാമത്

          ഊരാളുങ്കൽ സൊസൈറ്റിക്ക് ആഗോളറാങ്കിങ്ങിൽ ഹാട്രിക്. തുടർച്ചയായ മൂന്നാം വർഷവും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ലോകത്തു രണ്ടാം സ്ഥാനത്ത്. വ്യവസായ – അവശ്യസേവന മേഖലയിൽ ലോകത്ത് ഏറ്റവും ഉയർന്ന വിറ്റുവരവിനാണ് അംഗീകാരം. ഒന്നാം സ്ഥാനം സ്പെയിനിലെ കോർപ്പറേഷൻ മോൺട്രാഗോൺ എന്ന തൊഴിലാളിസംഘത്തിനാണ്. മൂന്നുമുതൽ ആദ്യ 10 സ്ഥാനങ്ങൾ ഇറ്റലി, ജപ്പാൻ, അമേരിക്ക, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്കാണ്. ഇന്റർനാഷണൽ കോപ്പറേറ്റീവ് അലയൻസും യൂറോപ്യൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓൺ കോപ്പറേറ്റീവ്സ് ആൻഡ് സോഷ്യൽ എന്റർപ്രൈസസും (Euricse) ചേർന്നു വർഷം‌തോറും പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടായ വേൾഡ് കോപ്പറേറ്റീവ് മോനിട്ടറാണ് സഹകരണസ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്നത്. 2020-ലെ റാങ്കിങ്ങുകളാണ് അവരുടെ കഴിഞ്ഞദിവസം പുറത്തിറക്കിയ 2022-ലെ റിപ്പോർട്ടിൽ ഉള്ളത്. വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയെ 2019-ൽ ഇന്റർനാഷണൽ കോപ്പറേറ്റീവ് അലയൻസ് അംഗത്വം നല്കി ആദരിച്ചിരുന്നു. ആഗോളസമിതിയിൽ അംഗത്വം ലഭിച്ചിട്ടുള്ള ഏക പ്രാഥമികസഹകരണംസംഘമാണ് യുഎൽസിസിഎസ്. മാതൃകാസഹകരണസംഘമായി പ്രഖ്യാപിച്ച് യുണെസ്‌കോ യുഎൽസിസിഎസിനെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. തൊഴിലാളികൾതന്നെ ഭരണം…

        Read More »
      • കച്ചവട താത്പര്യങ്ങളോടെയുള്ള അനാവശ്യ ഫോൺവിളികൾ നിയന്ത്രിക്കും; കർശന നടപടിയുമായി ട്രായ്

        അനാവശ്യഫോൺവിളികൾക്ക് എതിരെ കർശന നടപടിയുമായി ടെലിഫോൺ റഗുലേറ്ററി അതോറിറ്റി (ട്രായ്). കച്ചവട താത്പര്യങ്ങളോടെയുള്ള അനാവശ്യ ഫോൺവിളികൾ നിയന്ത്രിക്കുകയാണ് ട്രായിയുടെ ഉദ്ദേശം. 2018-ലെ നിയന്ത്രണചട്ടത്തിന്റെ ഭാഗമായാണ് ബ്ലോക്‌ചെയിൻ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ‘ഡിസ്റ്റർബ്ഡ് ലെഡ്ജർ ടെക്‌നോളജി’ (ഡി.എൽ.ടി)സംവിധാനത്തിന് കടിഞ്ഞാണിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് ടെക്‌നോളജി, സ്‌പാം ഡിറ്റക്‌റ്റ് സിസ്റ്റം എന്നിവ നടപ്പിലാക്കി രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്ററുകളിൽ നിന്നുള്ള അനാവശ്യ കോളുകളും സന്ദേശങ്ങളുമാണ് നിയന്ത്രിക്കുന്നത്. അൺസോളിസിറ്റഡ് കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷനിൽ (യുസിസി) നിന്നുള്ള സ്പാം മെസെജുകളും കോളുകളും സംബന്ധിച്ച് ആളുകളിൽ നിന്ന് നിരവധി പരാതികൾ വരുന്നുണ്ട്. ഇതിനെ തുടർന്നാണ് ടെലികോം റെഗുലേറ്ററിയുടെ പുതിയ തീരുമാനം. അനാവശ്യ കോളുകളും സന്ദേശങ്ങളും സാമ്പത്തിക തട്ടിപ്പുകൾക്ക് കാരണമാകുന്നുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), ഉപഭോക്തൃകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് തട്ടിപ്പ് തടയാൻ ട്രായ് കർമ്മപദ്ധതി രൂപികരിക്കുന്നത്. കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിൾസ് അടുത്തിടെ നടത്തിയ…

        Read More »
      Back to top button
      error: