BusinessTRENDING

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി

ദില്ലി:  രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 20 ബിപിഎസ് വരെ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്.

ഏഴ് ദിവസം മുതൽ പത്ത് വര്ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് എസ്ബിഐ ഉയർത്തിയിട്ടുള്ളത്. സാധാരണക്കാർക്ക് 3 ശതമാനം  മുതൽ 5.85 ശതമാനം വരെയും  മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 6.65% ശതമാനം വരെയും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

എസ്ബിഐയുടെ പുതുക്കിയ പലിശ നിരക്കുകൾ

ഒരാഴ്ച മുതൽ ഒന്നര  മാസം വരെ കാലാവധിയുള്ള ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് എസ്ബിഐ ഇപ്പോൾ മൂന്ന് ശതമാനം പലിശ നൽകും. 10 ബേസിസ് പോയിന്റ് വർധനവാണ് വരുത്തിയത്. മുൻപ് ഈ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  2.90 ശതമാനമായിരുന്നു പലിശ നിരക്ക്.

ദിവസം മുതൽ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  10 ബേസിസ് പോയിന്റ് വർധിപ്പിച്ച് 4 ശതമാനം പലിശ എസ്ബിഐ നൽകും.  180 ദിവസം മുതൽ 210 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  നിലവിൽ  4.65  ശതമാനം വരെ പലിശ നൽകും. 211 ദിവസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.70 ശതമാനം പലിശ നൽകും.

ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.60 ശതമാനം പലിശ ലഭിക്കും. മുൻപ് ഇത് 5.45 ശതമാനമായിരുന്നു. മൂന്ന് മുതൽ ആറ് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.60 ശതമാനത്തിൽ നിന്ന് 5.80 ശതമാനമായി വർദ്ധിപ്പിച്ചു, അഞ്ച് വർഷം, മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.85 ശതമാനം പലിശ ലഭിക്കും.

Back to top button
error: