IndiaNEWS

പോത്തിടിച്ച് മുന്‍ഭാഗം തകര്‍ന്ന വന്ദേഭാരത് ട്രെയിന്‍ നന്നാക്കിയത് 24 മണിക്കൂറിനുള്ളില്‍!

മുംബൈ: കാലിക്കൂട്ടവുമായി കൂട്ടിയിടിച്ച് തകര്‍ന്ന വന്ദേഭാരത് ട്രെയിനിന്റെ മുന്‍ഭാഗം നന്നാക്കിയത് 24 മണിക്കൂറിനുള്ളില്‍! ഇടിയില്‍ ട്രെയിനിന്റെ ഡ്രൈവര്‍ കോച്ചിന്റെ മുന്‍ഭാഗത്തെ കോണ്‍ കവറും മൗണ്ടിംഗ് ബ്രാക്കറ്റുകളും കേടായിയിരുന്നു. എന്നാല്‍, ട്രെയിനിന്റെ പ്രധാന ഭാഗങ്ങള്‍ക്ക് കേടുണ്ടായിരുന്നില്ല. കേടായ ഭാഗം മുംബൈ സെന്‍ട്രലിലെ കോച്ച് കെയര്‍ സെന്ററിലാണ് അറ്റകുറ്റപ്പണി നടത്തിയതെന്ന് പശ്ചിമ റെയില്‍വേ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദിന് സമീപം മുംബൈ-ഗാന്ധിനഗര്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ മുന്‍ഭാഗം കാലിക്കൂട്ടത്തെ ഇടിച്ച് തകര്‍ന്നത്. പുതുതായി ആരംഭിച്ച സര്‍വീസാണ് വ്യാഴാഴ്ച രാവിലെ 11:15 ഓടെ അപകടത്തില്‍പ്പെട്ടത്. അപകടത്തിന് ശേഷം പാനല്‍ ഇല്ലാതെയാണ് സര്‍വീസ് പൂര്‍ത്തിയാക്കിയത്.

എഫ്.ആര്‍.പി (ഫൈബര്‍-റൈന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക്) കൊണ്ടാണ് മുന്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. വന്ദേ ഭാരത് സീരീസിന് കീഴിലുള്ള മൂന്നാമത്തെ സര്‍വീസ്, സെപ്റ്റംബര്‍ 30 ന് ഗാന്ധിനഗറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

കൂട്ടിയിടിച്ചാല്‍ പുറംചട്ട പൊളിയുന്ന തരത്തിലാണ് പുത്തന്‍ വന്ദേഭാരതിന്റെ മുന്‍ഭാഗം ഫൈബര്‍കൊണ്ട് നിര്‍മിച്ചിരിക്കുന്നതെന്ന് ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലെ വിദഗ്ധര്‍ പറയുന്നു. പാളംതെറ്റാതിരിക്കാന്‍ ഇത് ഉപകരിക്കും. മാത്രമല്ല സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തില്‍, മുന്‍ വന്ദേ ഭാരത് ട്രെയിനുകളില്‍ ഇല്ലാതിരുന്ന ഓട്ടോമാറ്റിക് ആന്റി കൊളിഷന്‍ സിസ്റ്റമാണ് പുതിയ ട്രെയിനില്‍ ഘടിപ്പിച്ചിരിക്കുന്നത്. കോച്ചുകളില്‍ ഡിസാസ്റ്റര്‍ ലൈറ്റുകള്‍ ഉണ്ട്. അവയുടെ ബാറ്ററി ബാക്കപ്പ് മൂന്ന് മണിക്കൂറാണ്, അവസാനത്തെ ഒരു മണിക്കൂര്‍ ബാറ്ററി ബാക്കപ്പില്‍ നിന്ന് വര്‍ധിച്ചു.

പുറംഭാഗത്ത് എട്ട് ഫ്‌ളാറ്റ്‌ഫോം സൈഡ് ക്യാമറകളുണ്ട്, നാലില്‍ നിന്ന്. കോച്ചുകളില്‍ പാസഞ്ചര്‍-ഗാര്‍ഡ് ആശയവിനിമയ സൗകര്യവുമുണ്ട്, അത് ഓട്ടോമാറ്റിക് വോയ്സ് റെക്കോര്‍ഡിംഗ് സവിശേഷതയാണ്. പുതിയ ട്രെയിന്‍സെറ്റ് ഉയര്‍ന്നതാണ്, ഇത് 400 മില്ലിമീറ്ററില്‍ നിന്ന് 650 മില്ലിമീറ്റര്‍ വരെ വെള്ളപ്പൊക്കത്തില്‍ നിന്ന് സുരക്ഷിതമാക്കുന്നു.

 

 

 

 

 

 

 

 

Back to top button
error: