NEWS

ഡ്രൈവറെ ഒളിപ്പിച്ചത് ബസ് ഉടമ തന്നെ

ടക്കാഞ്ചേരി:  അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ ജോജോ പത്രോസിനെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയത് ബസിന്റെ ഉടമ തന്നെ.
രാവിലെ ആറ് മണിയോടെ എറണാകുളത്ത് നിന്ന് ബസിന്റെ ഉടമയെത്തി ഇയാളെ കൂട്ടികൊണ്ട് പോകുകയായിരുന്നു എന്ന് ഇയാൾ ചികിത്സ തേടിയ ആശുപത്രിയിലെ  നഴ്സ് വ്യക്തമാക്കി.

എറണാകുളം ജില്ലയിലെ ഇലഞ്ഞിക്കടുത്ത് പൂക്കോടന്‍ വീട്ടില്‍ ജോജോ പത്രോസാണ് വാഹനാപകടത്തിന് കാരണമായ ബസ് ഓടിച്ച ഡ്രൈവര്‍.ആദ്യം അദ്ധ്യാപകന്‍ എന്നാണ് ഇയാള്‍ ആശുപത്രി ജീവനക്കാരോട് പറഞ്ഞിരുന്നത്.

അമിത വേഗത്തില്‍ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് വാളയാര്‍ വടക്കാഞ്ചേരി മേഖലയിലെ അഞ്ചുമൂര്‍ത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാന്‍റിന് സമീപത്ത് വച്ച്‌ കാറിനെ മറികടക്കാന്‍ ശ്രമിക്കുമ്ബോഴാണ് കെഎസ്‌ആര്‍ടിസി ബസിന്‍റെ പിന്നിലിടിച്ചത്.
അപകടത്തിന് കാരണം സ്കൂള്‍ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗമാണെന്ന് ദൃക്സാക്ഷികളും പറയുന്നു. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്‌ആര്‍ടിസി ബസിന്‍റെ പുറകിലിടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു.
ബസ് അമിതവേഗതയിലാണെന്ന് സ്ഥലം സന്ദര്‍ശിച്ച മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്ത് മോട്ടോര്‍ വാഹന വകുപ്പ് സംഘം പരിശോധന നടത്തുന്നുണ്ട്.

Back to top button
error: