LocalNEWS

ലോട്ടറിയടിച്ച തുക തട്ടിയെടുത്തെന്ന് ആരോപിച്ച് ലോഡ്ജ് മുറിയില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം

വയനാട്: ലോട്ടറിയടിച്ച തുക മറ്റൊരാള്‍ തട്ടിയെടുത്തെന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നും ആരോപിച്ച് ആത്മഹത്യാ ഭീഷണി. കൊല്ലം സ്വദേശി രമേശനാണ് കല്‍പറ്റയിലെ ലോഡ്ജില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്. മണിക്കൂറുകള്‍ക്കുശേഷം പോലീസും അഗ്നിശമനസേനയും ചേര്‍ന്ന് ഇയാളെ പുറത്തെത്തിച്ചു. കല്‍പ്പറ്റ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാവിലെയാണ് രമേശന്‍ കല്‍പ്പറ്റ ലോഡ്ജില്‍ മുറിയെടുത്തത്. ബുധനാഴ്ച രാവിലെ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നതായി പ്രസ് ക്ലബിലും പോലീസിലും വിളിച്ച് അറിയിച്ചു. 2020ല്‍ എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം അടിച്ചു. എന്നാല്‍, ആ ലോട്ടറി അമ്പലവയല്‍ സ്വദേശിയായ ആള്‍ തട്ടിയെടുത്ത് പണം കൈക്കലാക്കി. ബത്തേരി പോലീസ് പരാതി സ്വീകരിച്ചില്ലെന്ന് രമേശന്‍ പറഞ്ഞു. അനുനയത്തിലൂടെയാണ് രമേശനെ മുറിക്ക് പുറത്തെത്തിച്ചത്.

 

 

 

Back to top button
error: