NEWS

കോട്ടയത്ത് ആറു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

കോട്ടയം:കോട്ടയത്ത് ആറു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.

ഏറ്റുമാനൂരിലാണ് രണ്ടു കുട്ടികളും ഇതര സംസ്ഥാന തൊഴിലാളിയും ഉള്‍പ്പെടെ ആറ് പേര്‍ക്ക് നായയുടെ കടിയേറ്റത്.

വൈകീട്ട് നാലരയോടെയായിരുന്നു ആക്രമണം. പരിക്കേറ്റവരെ ഏറ്റുമാനൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പത്ത് ദിവസം മുമ്ബ് കോട്ടയം പാമ്ബാടിയില്‍ വീട്ടില്‍ കിടന്നുറങ്ങിയ 12 വയസുള്ള കുട്ടികളടക്കം ഏഴ് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

ഇതില്‍ ഏഴാം മൈല്‍ സ്വദേശി നിഷയുടെ ശരീരത്തില്‍ 38 മുറിവുകളാണ് ഉണ്ടായത്. ഇവരെ രക്ഷിക്കാനെത്തിയ സുമി എന്ന മറ്റൊരു വീട്ടമ്മയെയും നായ ആക്രമിച്ചിരുന്നു. നായയുടെ കടിയേറ്റ് സുമിയുടെ വിരല്‍ അറ്റുപോയി.

 

 

അതേസമയം, അക്രമകാരികളായ നായകളെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയെ സമീപിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോര്‍പറേഷനും സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

Back to top button
error: