KeralaNEWS

പ്രവാസി അബൂബക്കർ സിദ്ധിവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ 2 പേർ അറസ്റ്റിൽ

   മഞ്ചേശ്വരം: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവിനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവാറിലെ അബ്ദുല്‍ അസീസ് (37), അബ്ദുല്‍ റഹീം (35) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ അബ്ദുല്‍ അസീസ് സിദ്ദിഖിനെ കൊലപ്പെടുത്തി ബന്തിയോട് ഡി.എം ആസ്പത്രിയിൽ എത്തിച്ചയാളും റഹീം പ്രതികളെ രക്ഷപ്പെടാന്‍ കൂട്ടു നിന്ന ആളുമാണെന്ന് പൊലീസ് വ്യക്തമാക്കി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ പറഞ്ഞു തീര്‍ക്കാമെന്ന വ്യാജേന കൊലപാതക സംഘം സിദ്ദിഖിൻ്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അന്‍സാരിയെമാണ് ആദ്യം തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസം പൈവളികെയിലുള്ള വീട്ടില്‍ ബന്ദിയാക്കി ക്രൂരമായി മര്‍ദ്ദിച്ചു

ഗൾഫിലായിരുന്ന അബൂബക്കർ സിദ്ദിഖിനെ, സഹോദരനും സുഹൃത്തും കസ്റ്റ‍ഡിയിലുണ്ടെന്നും നാട്ടിലെത്തിയാല്‍ മാത്രമേ ഇവരെ വിട്ടയക്കൂ എന്നും സംഘം അറിയിച്ചു. ഇതോടെ ഞായറാഴ്ച്ച സിദ്ദിഖ് ഗള്‍ഫില്‍ നിന്ന് മംഗളൂരു വിമാനത്താവളം വഴി നാട്ടിലെത്തി. ക്വട്ടേഷൻ സംഘം സിദ്ദിഖിനെ തന്ത്രപരമായി തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സഹോദരൻ അൻവറിന്റെ കണ്‍മുന്‍പിലിട്ടാണ് സിദ്ദിഖിനെ പത്തു പേരടങ്ങുന്ന സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം ബന്തിയോട്ടെ സ്വകാര്യാസ്പത്രിയില്‍ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയുമായിരുന്നു.
കൊലപാതകത്തിന് പിന്നില്‍ 15 അംഗ സംഘമാണെന്ന് അന്വേഷണ സംഘത്തലവന്‍ ഡിവൈ.എസ്.പി പി ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയും വെളിപ്പെടുത്തി.

ഇതിനിടെ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘത്തിലെ ചിലർ രാജ്യം വിട്ടു. സംഘത്തിലെ പ്രധാനി റയീസും ഷാഫിയുമാണ് യു.എ.ഇയിലേക്ക് കടന്നത്. തിങ്കളാഴ്ച ബംഗളൂരു വഴി റയീസ് ദുബായിലെത്തിയതായാണ് വിവരം. അതേസമയം ഷാഫി ഏത് രീതിയിലാണ് യുഎയിലെത്തിയതെന്ന് വ്യക്തമല്ല.

Back to top button
error: