KeralaNEWS

നൃത്തം ചെയ്യാന്‍ പാടില്ല.. ജഡ്ജിക്കെതിരെ പ്രതിഷേധം

നര്‍ത്തകി നീനാ പ്രസാദിന്റെ നൃത്താവിഷ്‌കരം ജില്ലാ ജഡ്ജിയുടെ പരാതിയെ തുടര്‍ന്ന് തടസപ്പെട്ടതായി പരാതി. പാലക്കാട് മൊയിന്‍ LP സ്‌കൂളില്‍ ശ്രീചിത്രന്റെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടിയില്‍ മോഹിനിയാട്ട കച്ചേരി അവതരിപ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു നര്‍ത്തകി നീനാ പ്രസാദിന് തിക്താനുഭവം ഉണ്ടായത്.

പാലക്കാട് സ്‌കൂളില്‍ നടന്ന പരിപാടിക്ക് അനുമതി ഉണ്ടായിരുന്നിട്ടും നൃത്തം ആരംഭിച്ച് മിനിറ്റുകള്‍ക്ക് അകം അവതരണം നിര്‍ത്താന്‍ ജഡ്ജിയുടെ ആവശ്യപ്രകാരം പോലീസ് ആവശ്യപ്പെട്ടന്നാണ് പരാതി. പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷക്കെതിരെയാണ് നര്‍ത്തകി നീന പ്രസാദിന്റെ പരാതി നല്‍കിയത്. പ്രതിഷേധവുമായി പുരോഗമന കലാ സാഹിത്യ സംഘം രംഗത്തെത്തി.

8 മണിക്ക് കച്ചേരി ആരംഭിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ പൊലീസ് നൃത്തം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. സ്‌കൂളിനടുത്ത് താമസിക്കുന്ന ജില്ലാ ജഡ്ജി കലാംപാഷയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇടപ്പെട്ട് കലാപരിപാടിയില്‍ അലോസരം സൃഷ്ടിച്ചതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നീന പ്രസാദ് വെളിപ്പെടുത്തി. തന്റെ നൃത്ത ജീവിതത്തില്‍ ഇതിന് മുന്‍പ് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് നീന പ്രസാദ് പറഞ്ഞു

രാത്രി 9.30 വരെ അനുമതി ലഭിച്ചിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചിട്ടും, കലാപരിപാടി 8 മണിക്ക് തുടങ്ങി ഏതാനും മിനിറ്റുകള്‍ക്ക് ശേഷം നിരന്തരമായി നിറുത്തിവയ്ക്കണമെന്ന് ജില്ലാ ജഡ്ജി കല്‍പ്പിച്ചത് വളരെ ദുഃഖമുണ്ടാക്കി എന്ന് നീനാപ്രസാദ് പറഞ്ഞു. ഇത്തരം മുഷ്‌ക്കുകള്‍ പ്രഹരമേല്‍പ്പിക്കുന്നത് കലാകാരന്‍മാരുടെ സ്വാഭിമാനത്തെയാണെന്ന് നീനാ പറഞ്ഞത് അവസാനിപ്പിക്കുന്നു.

Back to top button
error: