KeralaNEWS

പന്തളത്ത് വയോധികനെ ‘പീഡനശ്രമ’ത്തിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച യുവതിയും കൂട്ടാളികളും അറസ്റ്റിൽ

ന്തളം: വീടും സ്ഥലവും വില്പനക്ക് എന്ന പരസ്യം കൊടുത്ത വൃദ്ധനെ അതു വാങ്ങാനെന്ന വ്യാജേന വീട്ടിലെത്തി പീഡനശ്രമത്തിൽ കുടുക്കി പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയും കൂട്ടാളികളും അറസ്റ്റിൽ.അടൂർ ചേന്നംപള്ളിയിൽ വാടകക്ക് താമസിക്കുന്ന പന്തളം മങ്ങാരം സ്വാദേശി സിന്ധു (41),കുരമ്പാല സ്വദേശി മിഥുൻ(32),പെരിങ്ങനോട് സ്വദേശി അരുൺ(38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
76 വയസ്സുള്ള പന്തളം മുടിയൂർക്കോണം സ്വദേശിയായ വൃദ്ധന്റെ പരാതിയിലാണ് അറസ്റ്റ്. തന്റെ വസ്തുവും വീടും വിൽക്കാനുണ്ടെന്നു പരസ്യം നൽകിയ വയോധികനെ വസ്തു വാങ്ങാൻ താല്പര്യമുണ്ടെന്നു പറഞ്ഞ് വീട്ടിലെത്തിയ സിന്ധു ഹണിട്രാപ്പിൽ പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഡിസംബർ ഏഴിന് കൂട്ടുകാരുമായി  പരാതിക്കാരന്റെ വീട്ടിൽ എത്തിയ സിന്ധു പരാതിക്കാരനെ ബലമായി ചേർത്തു പിടിക്കുകയും ഇതേസമയം വീടിന് വെളിയിൽ മറഞ്ഞു നിന്ന അരുണും മിഥുനും ചേർന്ന് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.പിന്നീട്  ദൃശ്യങ്ങൾ പുറത്തുവിടും എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി  2 ലക്ഷം രൂപയും സ്വർണ മോതിരവും കൈക്കലാക്കുകയുമായിരുന്നു. പിന്നീട് രണ്ടു ദിവസങ്ങൾക്കു ശേഷം  വീണ്ടുമെത്തി 18000 രൂപയും 3 ലക്ഷം രൂപയുടെ ചെക്ക് വാങ്ങുകയും ചെയ്തു.തുടർന്ന് വൃദ്ധൻ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനി ,അടൂർ ഡിവൈഎസ്പി ആർ ബിനുവിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Back to top button
error: