NEWS

ബീഹാറില്‍ ഒപ്പത്തിനൊപ്പം

ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു.
ബിഹാറില്‍ വോട്ടെണ്ണെല്‍ ആരംഭിച്ചപ്പോള്‍ കടുത്ത് പോരാട്ടമാണെന്നാണ് പുറത്ത് വരുന്ന ആദ്യത്ത് വിവരം. എന്‍.ഡി.എ യും മഹാഗഡ്ബന്ധനും ഒപ്പത്തിനൊപ്പമെന്ന് സൂചന. മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത് .55 കേന്ദ്രങ്ങളില്‍ ആയാണ് വോട്ടെണ്ണല്‍ .കോവിഡ് 19 ആണെങ്കിലും 2015 നെ അപേക്ഷിച്ച് ബിഹാറില്‍ പോളിംഗ് ശതമാനം കൂടിയത് രാഷ്ട്രീയ പാര്‍ട്ടികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് .

ആര്‍ ജെ ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ് എക്‌സിറ്റ് പോളുകള്‍ വിജയം പ്രഖ്യാപിക്കുന്നത് .അത് എന്‍ ഡി എയുടെ നെഞ്ചിടിപ്പിക്കുന്നുണ്ട് .എന്‍ഡിഎ വിട്ടു പോയ ചിരാഗ് പാസ്വാന്റെ എല്‍ജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രകടനം .

Back to top button
error: